തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സി.എ.ജി റിപ്പോര്‍ട്ട തെറ്റാണെന്ന് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: പോലീസിലെ തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സി.എ.ജി റിപ്പോര്‍ട്ട തെറ്റാണെന്ന് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോര്‍ട്ട് പറയുന്നു. തോക്കുകളുടെ എണ്ണം രേഖപ്പെടുത്തിയ രജിസ്റ്ററില്‍ വന്ന പിഴവാണ്. വെടിയുണ്ടകളുടെ കണക്ക് സംബന്ധിച്ച് 1994 മുതല്‍ പിഴവ് സംഭവിച്ചിട്ടുണ്ട്. വെടിക്കോപ്പുകള്‍ കാണാതായതിനെപ്പറ്റി അന്വേഷണം നടത്താന്‍ 2017ല്‍ പോലീസ് മേധാവി ഉത്തരവിട്ടതുപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും ബിശ്വാസ് മേത്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആയുധങ്ങളുടെ കണക്ക് സൂക്ഷിക്കുന്നതില്‍ വരുത്തിയ തെറ്റുകള്‍ ഗുരുതരമായ ഉത്തരവാദിത്ത രാഹിത്യമാണ്. എന്നാല്‍ ആയുധങ്ങള്‍ കാണാനില്ലെന്ന് പ്രചരിപ്പിച്ച് സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്നുമാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. അതേസമയം എസ്.എ.പി ക്യാമ്പില്‍ നിന്ന് 25 റൈഫിളുകള്‍ കാണാതായെന്നാണ് സി.എ.ജി റിപ്പോര്‍ട്ട്. എന്നാല്‍ പോലീസ് വകുപ്പ് നടത്തിയ അന്വേഷണത്തില്‍ എസ്.എ.പി ബറ്റാലിയനില്‍ നിന്ന് അവ ഏ.ആര് ക്യാമ്പിലേക്ക് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.
660 ഇന്‍സാസ് 5.56 എം.എം തോക്കുകളുള് പോലീസ് ചീഫ് സ്റ്റോറില്‍ നിന്ന് എസ്.ഐ ക്യാമ്പിലേക്ക് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. 616 തോക്കുകള്‍ പല ബറ്റാലിയനിലേക്ക് നല്‍കിയിട്ടുണ്ട്. ബാക്കി വന്ന 44 ഇന്‍സാസ് തോക്കുകള്‍ എസ്.എ.പി ബറ്റാലിയനിലുണ്ടെന്നും തോക്കുകള്‍ നിലവില്‍ ഉള്ള സ്ഥലങ്ങളില്‍ സംബന്ധിച്ച് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതില്‍ ഉണ്ടായ പിഴവാണ് ആശയക്കുഴപ്പങ്ങള്‍ക്കും കണക്കില്‍ തെറ്റുണ്ടാകാനും കാരണമെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ ഡി.ജി.പി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ആഡംബര വില്ലകള്‍ നിര്‍മ്മിച്ചത് പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനിയാണെന്നും പോലീസുകാര്‍ക്ക് ക്വാര്‍ട്ടേഴ്സ് പണിയാനുള്ള തുക വകമാറ്റിയാണ് ആഡംബര വില്ലകള്‍ പണിതത്. ഇത് പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനെ ഏല്പിക്കാതെ കോര്പറേഷന് കരിമ്പട്ടികയില്‍ പെടുത്തിയ ഹാബിറ്റാറ്റിനെ ഏല്പിച്ചുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
Comments are closed.