കൊച്ചി: എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി കേസിലെ കൂട്ടുപ്രതിയായ അബിൻ സി രാജ് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.എസ്എഫ്ഐ മുൻ ഏരിയ പ്രസിഡൻ്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് പിടിയിലായ അബിൻ.വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയത് അബിനാണെന്നായിരുന്നുപിടിയിലായ നിഖിലിൻ്റെ മൊഴി.
മാലിദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പോലീസ് സമ്മർദ്ദം ചെലുത്തി നാട്ടിലെത്തിക്കുകയായിരുന്നു.ഉച്ചയ്ക്ക് 12 മണിക്ക് മാലി ദ്വീപിൽ നിന്നും വിമാനം കയറിയ അബിൻ ചെന്നൈ വഴി കൊച്ചിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. കേസിൽ അബിന്റെ കുടുംബം അബിനെ നാട്ടിലെത്തിക്കാമെന്ന് പോലീസിനെ അറിയിച്ചിരുന്നു.അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാൻ സഹായിച്ചതെന്ന് നിഖിൽ തോമസ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
മുന്‍എസ്എഫ്ഐ നേതാവായ അബിന്‍ സി രാജ് കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി രണ്ടു ലക്ഷം രൂപയ്ക്ക് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയെന്നാണ് നിഖിൽ മൊഴി നൽകിയത്.നിഖിലിന്റെ വീട്ടില്‍ തിങ്കളാഴ്ച അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തിരുന്നു.ഒപ്പം ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തി.
സിപിഎം ജില്ലാ കമ്മിറ്റി ഡിഗ്രി ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ തുല്യതാ സർട്ടിഫിക്കറ്റ് മാത്രമാണ് നിഖിൽ കൊടുത്തത്. യഥാർഥ സർട്ടിഫിക്കറ്റ് സർവകലാശാലയുടെ പക്കലാണെന്നായിരുന്നു നിഖിൽ അന്ന് പറഞ്ഞിരുന്നത്.നിഖിൽ പെട്ടെന്ന് ഒളിവിൽ പോയതിനാൽ ഇത് ഒളിപ്പിക്കാനായില്ലെന്നാണ് പോലീസ് കരുതുന്നത്.വ്യാജരേഖ ചമച്ച കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജന്‍സിയായ ഓറിയോണ്‍ ഏജന്‍സിയിലടക്കം പോലീസ് തെളിവെടുപ്പ് നടത്തും.