ന്യൂഡൽഹി : വിലക്കയറ്റം, തൊഴിലില്ലായ്മ, ആഗോള മാന്ദ്യത്തിന്‍റെ ആഘാതം തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ രാജ്യം നേരിടുന്ന അവസരത്തില്‍ എല്ലാ കണ്ണുകളും ധനമന്ത്രി ധനമന്ത്രി നിർമ്മല സീതാരാമനിലേയ്ക്കാണ്.ധനമന്ത്രി നിർമ്മല സീതാരാമൻ എല്ലാ പ്രതീക്ഷകൾക്കും അനുസൃതമായി മുന്നേറുമെന്ന് ഉറപ്പുണ്ട്,ഈ ബജറ്റ് ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഉജ്ജ്വലമായ കിരണമായിരിക്കും.ഇന്ത്യയുടെ വാര്‍ഷിക ബജറ്റ് ലോകം ഉറ്റുനോക്കുകയാണ് .ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയ്ക്ക് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു.
ബജറ്റവതരണത്തിന് മുന്നോടിയായി നടക്കുന്ന രാഷ്ട്രപതിയുടെ അഭിസംബോധനയോടെയാണ് രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ധനമന്ത്രി 2022-23 സാമ്പത്തിക വർഷത്തിലെ സമ്പദ്‌വ്യവസ്ഥയുടെയും വിവിധ സൂചകങ്ങളുടെയും സ്ഥിതിവിവരക്കണക്ക് നൽകുന്ന സാമ്പത്തിക സർവേ മേശപ്പുറത്ത് വയ്ക്കും.നാളെ ഫെബ്രുവരി 1 ബുധനാഴ്ച, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2023-24 വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും.
“ഒരു പുതിയ എംപി ആദ്യമായി സംസാരിക്കുമ്പോൾ, സഭ മുഴുവൻ അവർക്ക് ബഹുമാനം നൽകുകയും ആത്മവിശ്വാസം നൽകാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നത് ഒരു പാരമ്പര്യമാണ്. അതുപോലെ, ഇന്നത്തെ പ്രസംഗം രാഷ്ട്രപതിയുടെ ആദ്യ പ്രസംഗമാണ്,ഈ ദിവസം രാജ്യത്തെ ഗോത്ര സമൂഹത്തിന് അഭിമാന ദിനമാണ്.പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി
ഞങ്ങൾക്ക് ഒരു ചിന്ത മാത്രമേയുള്ളൂ, രാജ്യം ഒന്നാമതാണ്, ബജറ്റ് സമ്മേളനത്തിൽ ഞങ്ങൾ തർക്കിക്കുകയും ചർച്ച ചെയ്യുകയും ചെയ്യും. സഭയിൽ എല്ലാ വിഷയങ്ങളിലും ഞങ്ങൾ വളരെ നല്ല ചർച്ച നടത്തും. എല്ലാ എംപിമാരും ഈ സമ്മേളനത്തിൽ പൂർണ്ണ തയ്യാറെടുപ്പോടെ പങ്കെടുക്കും. ഈ സെഷൻ നമുക്കെല്ലാവർക്കും പ്രധാനമാണ്,കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി പോലും ഒരു സ്ത്രീയാണെന്നും ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ നമ്മുടെ ബജറ്റിൽ ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.