സെൽഫി എടുക്കുന്നതിനിടെ കാണാതായ എഞ്ചിനീയറിങ് വിദ്യാർഥിയുടെ മൃതശരീരം കണ്ടെത്തി

മൂന്നാർ : സെൽഫി എടുക്കുന്നതിനിടെ പുഴയിൽ കാൽവഴുതി വീണ ഹൈദരാബാദ് സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാർഥിയുടെ മൃതശരീരം കണ്ടെത്തി. . തൊടുപുഴയില്‍ നിന്നുള്ള സ്കൂബ ടീമംഗങ്ങളെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.സുഹൃത്തുക്കൾക്കൊപ്പം മൂന്നാർ സന്ദർശിക്കാനെത്തിയതാണ് ഹൈദരാബാദ് സ്വദേശിയായ സന്ദീപ്.

ഇടുക്കി മുതിരപ്പുഴയാറിൽ ചുനയംമാക്കല്‍ കുത്തിന് സമീപമാണ് യുവാവ് അപകടത്തിൽ പെട്ടത്.സന്ദീപ് ഉള്‍പ്പെടെ അഞ്ചംഗ സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരികെ എല്ലക്കല്‍ വഴി ചുനയംമാക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു.സെൽഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നുയെന്ന് ദൃസാക്ഷികൾ അറിയിച്ചു.

ബെംഗളൂരുവിലെ സ്വകാര്യ കോളജ് വിദ്യാർഥിയാണ് സന്ദീപാണ്.സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ സന്ദീപ് കാല്‍ വഴുതി വെള്ളത്തില്‍ വീണു. അടിയൊഴുക്ക് കൂടുതലായതിനാല്‍ വിദ്യാർഥി പെട്ടെന്ന് മുങ്ങി താഴുകയായിരുന്നു. വിദ്യാർഥിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.