മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ സർക്കാരിന്‍റെ ആവശ്യം അംഗീകരിച്ചു ഹൈക്കോടതി

കൊച്ചി: മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് റദ്ദാക്കാനാകില്ലെന്ന പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് സർക്കാരിന്‍റെ ആവശ്യം വീണ്ടും പരിഗണിക്കാൻ വിചാരണക്കോടതിക്ക്  ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശം നൽകി.

2011ലാണ് മോഹൻലാലിന്റെ എറണാകുളം തേവരയിലെ വസതിയിൽ നിന്ന് ആദായനികുതി വകുപ്പ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെടുത്തിരുന്നു.വനം വകുപ്പ് കേസെടുത്തെങ്കിലും ചെരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണിതെന്നതിനാൽ വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാരും മോഹൻലാലും കേസവസാനിപ്പിക്കാനായി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പ്രതികൾക്ക് പുനഃപരിശോധനാ ഹർജി നൽകാൻ അവകാശമില്ലെന്ന കാര്യം ചൂണ്ടിക്കാണിച്ചു കോടതി മോഹൻലാലിന്‍റെ ഹർജി തളളുകയും സർക്കാരിന്‍റെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. ആറുമാസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.
.