ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റമുട്ടലിൽ പരിക്കേറ്റ മൂന്ന് സൈനികർ മരണത്തിന് കീഴടങ്ങി

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ വെള്ളിയാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. പരിക്കേറ്റ സൈനികർ ചികിത്സയിലാണെന്ന് ജമ്മു കശ്മീർ പോലീസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു.കുൽഗാം ജില്ലയിലെ ഹലൻ വനമേഖല ഉൾപ്പെടുന്ന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്.

നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ടുമായി (ടിആർഎഫ്) ബന്ധമുള്ള മൂന്ന് ഭീകരസംഘങ്ങളെ ശ്രീനഗറിലെ നാതിപ്പോര മേഖലയിൽ നിന്ന് അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീർ പോലീസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. ശ്രീനഗർ നഗരത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ മൂവരും പദ്ധതിയിട്ടിരുന്നതായി പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ബാരാമുള്ളയിലെ ബുൾബുൾ ബാഗിൽ താമസിക്കുന്ന ഇമ്രാൻ അഹമ്മദ് നജറാർ, ശ്രീനഗർ ഖമർവാരിയിൽ താമസിക്കുന്ന വസീം അഹമ്മദ് മട്ട, ബിജ്ബെഹാരയിലെ പഴൽപോറയിൽ നിന്നുള്ള വകിൽ അഹമ്മദ് ഭട്ട് എന്നിവരാണ് അറസ്റ്റിലായ ഭീകരർ. സെൻട്രൽ ജയിലിൽ രണ്ട് വർഷം തടവിൽ കഴിഞ്ഞിരുന്ന വകിൽ അഹമ്മദ് ഭട്ട് നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീർ (ഐഎസ്‌ജെകെ) യുമായി ബന്ധമുള്ള ഭീകരനായിരുന്നു.. ശ്രീനഗർ നഗരത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായി മൂവരും സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും കരുതിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതായി പോലീസ് പറഞ്ഞു.