ഭീകരവാദവും യുദ്ധവും പ്രശ്നങ്ങൾ പരിഹരിക്കില്ല, യുദ്ധം പരാജയം മാത്രമാണ്.ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ഇസ്രായേൽ- പലസ്തീൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിച്ചു. ”ഭീകരവാദവും യുദ്ധവും പ്രശ്നങ്ങൾ പരിഹരിക്കില്ല, നിഷ്കളങ്കരായ ജനങ്ങളുടെ ജീവനെടുക്കുക മാത്രമാണു ചെയ്യുക. യുദ്ധം പരാജയമാണ്, വെറും പരാജയം മാത്രം. ഇസ്രയേലിലും പലസ്തീനിലും സമാധാനം പുലരാനായി പ്രാർത്ഥിക്കാം”സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടത്തിയ പ്രസംഗത്തിൽ മാർപാപ്പ പറഞ്ഞു.

ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നൂറുകണക്കിന് പലസ്‌തീൻകാർ കൊല്ലപ്പെട്ടു.ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 700 പിന്നിട്ടു. ഇരു ഭാഗത്തുമായി 2500ൽ അധികം പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഒട്ടേറെ ഇസ്രയേൽ പൗരന്മാരെയും സൈനികരെയും ഹമാസ് ബന്ദികളാക്കി.

തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് കനത്ത തിരിച്ചടിയുമായാണ് ഇസ്രയേലും രംഗത്തിറങ്ങിയത്. ഒട്ടേറെ ഇസ്രയേൽ പൗരന്മാരെയും സൈനികരെയും ഹമാസ് ബന്ദികളാക്കിയതായി റിപ്പോർട്ടുണ്ട്