കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ എന്‍ ഭാസുരാംഗനെയും മകന്‍ അഖില്‍ജിത്തിനെയും ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ എറണാകുളം പ്രത്യേക സിബിഐ കോടതി രണ്ടിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്.ഇഡിയുടെ കസ്റ്റഡിയിൽവെച്ചുള്ള ചോദ്യം ചെയ്യൽ പൂർത്തിയായാൽ രണ്ട് പേരെയും ഇന്ന് തന്നെ റിമാൻഡ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.
200 കോടി രൂപയിലേറെ ഇവർ തട്ടിയെന്നാണ് ഇഡിയുടെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നും നിക്ഷേപങ്ങള്‍ വഴി തിരിച്ചുവിട്ട് ഭാസുരാംഗന്റെയും മകന്റെയും പേരില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടിയെന്നും ഇഡി കണ്ടെത്തിയിരുന്നു. കരുവന്നൂര്‍ മാതൃകയിലാണ് കണ്ടല സഹകരണ ബാങ്കിലും തട്ടിപ്പ് നടത്തിയതെന്നും ഭാസുരാംഗന്‍ ക്രമരഹിതമായി വായ്പകള്‍ നല്‍യെന്നും ഇഡി വ്യക്തമാക്കുന്നു.