ശ്രീനഗർ: ജമ്മുകശ്മീരിലെ സോജിലപാസില്‍ വിനോദസഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേർ മരിച്ചു.പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍, വിഘ്നേഷ്, ജമ്മു സ്വദേശി അജാസ് അഹമ്മദ് ഷാ എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ ഗന്ധര്‍ബള്‍ സ്വദേശിയാണ് മരിച്ച ഡ്രൈവര്‍ അജാസ് അഹമ്മദ് ഷാ.
ടാറ്റാ സുമോയിൽ എട്ട് പേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഒഴികെ ഏഴ് പേരും മലയാളികളായിരുന്നു. റോഡില്‍ നിന്ന് വളരെ താഴെയുള്ള കൊക്കയിലേക്ക് വാഹനം മറിയുകയായിരുന്നു.മുഖ്യമന്ത്രിയുടെ ഇടപെടലിൽ ജമ്മുകശ്മീര്‍ അധികൃതരുമായി ചീഫ് സെക്രട്ടറി ബന്ധപ്പെട്ടു. ജമ്മു കശ്മീരില്‍ പാലക്കാട് സ്വദേശികള്‍ അപകടത്തില്‍ മരിച്ച സംഭവം വേദനിപ്പിക്കുന്നതാണെന്നും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.