ആദ്യം നമുക്ക് ജയിക്കാൻ ശ്രമിക്കാം,പ്രധാനമന്ത്രിയൊക്കെ പിന്നീട്,മല്ലികാർജ്ജുൻ ഖാർഗെ

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ച് തൃണമൂൽ നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ഈ നിർദ്ദേശത്തെ ഡല്‍ഹി മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാൾ പിന്തുണച്ചതായും റിപ്പോർട്ടുകൾ.ഇത്തരമൊരു നിർദ്ദേശമുണ്ടായോ എന്ന ചോദ്യത്തിന് ‘നമുക്കാദ്യം വിജയിക്കാം, പ്രധാനമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് പിന്നീട് ചർച്ച ചെയ്യാം’ എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം.

ബഹുജന സമ്പര്‍ക്ക പരിപാടികളും സീറ്റ് പങ്കിടലുമെല്ലാം അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനമാകും. അധികം വൈകാതെ തന്നെ പ്രചാരണ പരിപാടികളും സീറ്റ് പങ്കിടലുമെല്ലാം സംബന്ധിച്ച തീരുമാനങ്ങൾ വരുമെന്ന് അർവിന്ദ് കെജ്രിവാളും വ്യക്തമാക്കി. ഇന്ത്യാ മുന്നണിയുടെ നാലാമത്തെ യോഗത്തിൽ പ്രധാന ചർച്ചാവിഷയം സീറ്റ് പങ്കിടലായിരുന്നെന്ന് ജെഎംഎം എംപി മഹുവ മാജി പറഞ്ഞു. അധികം വൈകാതെ തന്നെ പ്രചാരണ പരിപാടികളും സീറ്റ് പങ്കിടലുമെല്ലാം സംബന്ധിച്ച തീരുമാനങ്ങൾ വരുമെന്ന് അർവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.

ജനുവരി 1നു മുമ്പു തന്നെ സീറ്റ് പങ്കിടൽ പൂര്‍ത്തിയാക്കണമെന്നാണ് ചില നേതാക്കളുടെ താൽപ്പര്യമെന്നും പ്രധാനമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കാമെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടതെന്നും മഹുവ മാജി പറഞ്ഞു.ജനുവരി 30ഓടെ ഇന്ത്യാ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് യോഗത്തിൽ തീരുമാനം.