ഡല്‍ഹി ജുമാ മസ്‌ജിദിൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇമാമായി ഷാഹി ഇമാം പദവിയിൽ 29കാരനായ സയ്യിദ് ഷബാന്‍ ബുഖാരി

ന്യൂഡല്‍ഹി: ഡല്‍ഹി ജുമാ മസ്‌ജിദിൽ പുതിയ ഇമാമാകാൻ 29കാരനായ സയ്യിദ് ഷബാന്‍ ബുഖാരി.മസ്‌ജിദിന്റെ 13ാമത് ഷാഹി ഇമാം പദവിയാണ് അഹമ്മദ് ബുഖാരി വഹിക്കുന്നത്. മസ്‌ജിദിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇമാമായിരിക്കും സയ്യിദ് ഷബാന്‍ ബുഖാരി.നിലവിലെ ഷാഹി ഇമാമായ സയ്യിദ് അഹമ്മദ് ബുഖാരിയുടെ മകനാണ്.തന്റെ പിന്‍ഗാമിയായി സയ്യിദ് ഷബാന്‍ ബുഖാരിയെ അദ്ദേഹം ഞായറാഴ്ച പ്രഖ്യാപിക്കും.

സോഷ്യല്‍ വര്‍ക്കില്‍ ബിരുദം നേടിയ 29 കാരനായ സയ്യിദ് ഷബാന്‍ ബുഖാരി നോയിഡയിലെ അമിറ്റി സര്‍വകലാശാലയിൽ നിന്നാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്.ഡല്‍ഹി മദ്രസയില്‍ നിന്ന് ഇസ്ലാമിക് സ്റ്റഡീസില്‍ രണ്ട് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഇദ്ദേഹം പൂര്‍ത്തിയാക്കി. ഞായറാഴ്ച സംഘടിപ്പിക്കുന്ന മതപണ്ഡിതന്‍മാര്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയിലാണ് ഷാഹി ഇമാം പദവിയിലേക്ക് സയ്യിദ് ഷബാന്‍ ബുഖാരിയെ അവരോഹിക്കുന്നത്.

മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാന്‍ ചക്രവര്‍ത്തി 1650കളില്‍ പണികഴിപ്പിച്ച പള്ളിയാണ് ജുമാ മസ്‌ജിദ്. 1656ല്‍ മസ്‌ജിദിന്റെ ആദ്യ ഇമാമായി ഷാജഹാന്‍ ചക്രവര്‍ത്തി അബ്ദുള്‍ ഗഫൂര്‍ ഷാ ബുഖാരിയെ നിയമിച്ചു. ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്വദേശിയായിരുന്നു ഇദ്ദേഹം.

രണ്ട് വര്‍ഷം മുമ്പാണ് അടുത്ത ഇമാമിനെ നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. പേരുകള്‍ നിര്‍ദ്ദേശിക്കുന്നതിനും മറ്റുമായി ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ആദ്യം കുടുംബത്തില്‍ ഇതേപ്പറ്റി ചര്‍ച്ച ചെയ്യുന്നു. ശേഷം മതപണ്ഡിതന്‍ ഇക്കാര്യത്തില്‍ ഇടപെടുന്നു. തുടര്‍ന്ന് മാനേജ്‌മെന്റ് കമ്മിറ്റി പേര് ചര്‍ച്ച ചെയ്യുകയും അതിന് അംഗീകാരം നല്‍കുകയും ചെയ്യുന്നു. ഷബാന്റെ പേര് ആറ് മാസം മുമ്പാണ് അംഗീകരിച്ചത്. പിന്നീട് ചടങ്ങിനുള്ള തീയതി ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു,’’ എന്ന് അഹമ്മദ് ബുഖാരി പറഞ്ഞു.

ഫെബ്രുവരി 27ന് നടക്കുന്ന വിരുന്നിലേക്ക് ഡല്‍ഹിയിലെ സര്‍ക്കാരുദ്യോഗസ്ഥരെയും നയതന്ത്രജ്ഞരെയും ക്ഷണിച്ചിട്ടുണ്ട്,