ചെന്നൈ : തമിഴ്‌നാട് ചെങ്കൽപേട്ടിൽ ബസിന്റെ ഫുട്ബോർഡിൽ നിന്നു യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് വീണ് നാല് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. വിദ്യാർത്ഥികളുടെ ശരീരത്തിലൂടെ കണ്ടയ്‌നർ ലോറി കയറിയിറങ്ങുകയായിരുന്നു. മോനിഷ്, കമലേഷ്, ധനുഷ് എന്നിവർ അപകടസ്ഥലത്തും രഞ്ജിത്ത് എന്ന വിദ്യാർത്ഥി ആശുപത്രിയിൽവച്ചുമാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയിലാണ് അപകടം. ഒരു ലോറിയെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ ചെറുതായി തട്ടുകയും വെട്ടിച്ചുമാറ്റിയപ്പോൾ ഫുട്ബോർഡിൽനിന്നവർ പുറത്തേയ്ക്കു തെറിച്ചു വീഴുകയായിരുന്നെന്നാണ് വിവരം.തെറിച്ചു റോഡിലേക്ക് വീണ നാല് വിദ്യാർത്ഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.
കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ചെന്നൈയിൽ മാത്രം ഫുട്ബോർഡിൽ നിന്ന് യാത്ര ചെയ്യവെ 24 വിദ്യാർത്ഥികൾക്കാണ് ജീവൻ നഷ്ടമായത്.