മഴ ചതിച്ചു ; മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടി

കൂട്ടായി: എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി പ്രതീക്ഷയോടെ കടലിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ കാലാവസ്ഥ മാറിയത്, മത്സ്യത്തൊഴിലാളികളെ ഇരുട്ടിലാക്കി. ട്രോളിംഗ് നിരോധനം കാരണം ദിവസങ്ങളായി ജോലിക്ക് പോയിട്ട്. നിരോധനം നീക്കിയ ദിവസം തന്നെ ഏറെ പ്രതീക്ഷകളോടെയാണ് പലരും കടലിൽ ഇറങ്ങിയത്.

എന്നാൽ, കനത്ത മഴയെ തുടർന്ന് മുന്നറിയിപ്പ് വന്നതോടെ പലരും ബോട്ടുമായി കരയിലേക്ക് മടങ്ങി. ചെറിയ തോണിക്കാർക്ക് പോലും കടലിൽ പോകാൻ കഴിയുന്നില്ല. ഇന്ധന വില വർദ്ധനവ് കൂടാതെ, സബ്സിഡി വെട്ടിക്കുറച്ചതും ലഭിക്കുന്ന മത്സ്യത്തിന്റെ അളവും ഈ മേഖലയെ സാരമായി ബാധിച്ചു. ഓരോ തവണയും കടലിൽ പോകാൻ ശരാശരി 1.5 ലക്ഷം രൂപ ചെലവ് വരും. എന്നാൽ പലപ്പോഴും ചെലവഴിക്കുന്ന അത്രയും പണം അവർക്ക് ലഭിക്കാറില്ല.

കടൽക്ഷോഭത്തിൽ തകർന്ന വീടുകൾ നന്നാക്കാൻ പോലും സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. സർക്കാർ സഹായമില്ല. ഇതിനിടയിൽ, കാലാവസ്ഥയും ചതിച്ചു. പ്രതീക്ഷ കൈവിടാതെ സർക്കാർ സഹായത്തിനും കടലിനു മുകളിലെ ആകാശം തെളിയുന്നതിനും കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ..