ജീവനക്കാരുടെ കരുതൽ പണത്തിനു വാങ്ങിയ സ്വിഫ്റ്റ് ഹൈബ്രിഡ് ബസ് സർവീസ് തുടങ്ങി

തിരുവനന്തപുരം : ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ പണം ഉപയോഗിച്ചു കെഎസ്ആർടിസി – സ്വിഫ്റ്റ് വാങ്ങിയ പുതിയ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്.കെഎസ്ആർടിസി- സ്വിഫ്റ്റിൽ നിന്നും വിഭന്നമായി പുതിയ ഡിസൈനിലാണ് ബസിന്റെ രൂപ കൽപ്പന.

പരീക്ഷണാടിസ്ഥാനത്തിൽ ഒരു എസി ബസ്സും നോൺ‌ എസി ബസ്സുമാണ് സർവീസ് നടത്തുക.
യാത്രക്കാരുടെ പ്രതികരണം അനുസരിച്ച് കൂടുതൽ പുതിയ ഡിസൈൻ ഉപയോ​ഗിക്കാനാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.27 സീറ്റുകളും,15 സ്ലീപ്പർ സീറ്റുകളുമുണ്ട് എല്ലാ സീറ്റുകളിലും, ബെർത്തുകളിലും ചാർജിം​ഗ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ പൗച്ച്, ചെറിയ ഹാൻഡ് ബാഗേജുകൾ സൂക്ഷിക്കാൻ ല​ഗേ​ജ് സ്പേസ് ഉൾപ്പെടെയുള്ള സൗകര്യം ഉണ്ട്.

സുരക്ഷയ്ക്ക് 2 എമർജസി വാതിലുകളും നാല് വശത്തും എൽഇഡി ഡിസ്പ്ലേ ബോർഡും രണ്ടാമത്തെ ഡ്രൈവർക്ക് വിശ്രമിക്കാൻ ഡ്രൈവർ ക്യാബിൽ തന്നെ സൗകര്യവും ഓൺലൈൻ ട്രാക്കിം​ഗ് സംവിധാനവും ഐ അലർട്ടും ഒരുക്കിയിട്ടുണ്ട്.സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും വാങ്ങിയ കരുതല്‍ ധനം ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം ഈ സംരംഭത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാര്‍ക്ക് തന്നെ നല്‍കും.

ആദ്യമായാണ് കെഎസ്ആർടിസിയിൽ സ്ലീപ്പര്‍/സെമി സ്ലീപ്പര്‍ ഹൈബ്രിഡ് ബസുകള്‍ സർവീസിന് എത്തുന്നത്.തിരുവനന്തപുരം – കാസർ​ഗോഡ് റൂട്ടിലാണ് സർവീസ് നടത്തുക