പലസ്തീനിലെ ഇസ്രയേല്‍ കുടിയേറ്റം, യുഎന്‍ നെ പിന്തുണച്ച്‌ ഇന്ത്യ

വാഷിങ്ടൺ : കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള , അധിനിവേശ പലസ്തീന്‍ പ്രദേശത്തും അധിനിവേശ സിറിയന്‍ ഗോലനിലും കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ അനധികൃത കുടിയേറ്റ പ്രവർത്തനങ്ങളെ അപലപിക്കുന്ന യുഎന്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ. 145 രാജ്യങ്ങളാണ് യുഎന്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്.വ്യാഴാഴ്ച കരട് പ്രമേയം അംഗീകരിച്ച് രണ്ട് ദിവസത്തിന് ശേഷം ശനിയാഴ്ചയാണ് യുഎന്‍ പ്രമേയം പാസാക്കിയത്.

18 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നപ്പോൾ കാനഡ, ഹങ്കറി, ഇസ്രയേല്‍, മാര്‍ഷല്‍ ഐലന്‍ഡ്‌സ്, ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ, നൗരു, യുഎസ് എന്നീ ഏഴു രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു.കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള അധിനിവേശ പലസ്തീന്‍ പ്രദേശത്തും അധിനിവേശ സിറിയന്‍ ഗോലാനിലും സാധാരണക്കാരിൽ നിന്ന് നിര്‍ബന്ധിതമായി ഭൂമി പിടിച്ചെടുക്കൽ, സംരക്ഷിത വ്യക്തികളുടെ ഉപജീവനം തടസ്സപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും അപലപിക്കുന്നുവെന്ന് പ്രസ്താവനയില്‍ യുഎന്‍ അറിയിച്ചു.

ഗാസയിൽ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്ന ജോര്‍ദാന്റെ ഐക്യരാഷ്ട്രസഭയിലെ പ്രമേയത്തില്‍ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു.ഇത് രാജ്യ വ്യാപക പ്രതിഷേധത്തിന് കാരണമായി.ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന വിമശനത്തിനടയാക്കിയിരുന്നു.