കഷണ്ടിയുള്ള മാമനെ തിരിച്ചറിയാൻ രേഖാ ചിത്രം നിർണ്ണായകമായി, വരച്ച സ്മിത എം ബാബുവിനും ആർ ബി ഷജിത്തിനും സാമൂഹ്യമാധ്യമങ്ങളിൽ അഭിനന്ദനങ്ങൾ

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പത്മകുമാർ പിടിയിലായതിൽ സ്മിത എം ബാബുവും ഭർത്താവ് ആർ ബി ഷജിത്തും വരച്ച രേഖാചിത്രം നിർണായകമായി. ഇവർ വരച്ച രേഖാചിത്രത്തിന് പ്രതിയുമായുള്ള സാമ്യം  സാമൂഹ്യമാധ്യമങ്ങളിൽ ഏറെ പ്രശംസ നേടി.പ്രതിയുടെ മുഖം ഓർമയിൽനിന്ന്‌ വിശദാംശങ്ങളോടെ വ്യക്തമാക്കിത്തന്ന ഒന്നാം ക്ലാസുകാരി അഭിഗേൽ സാറയെ എത്ര അഭിന്ദിച്ചാലും മതിയാകില്ല എന്ന് ചിത്രകാരി സ്മിത പറഞ്ഞു.

“കൊല്ലം ഓയൂരിലെ അഭിഗേൽ സാറയെ തട്ടി കൊണ്ട് പോയ രാത്രി 12 മണിയായപ്പോൾ എസിപി പ്രദീപ് സാറിന്റെ ഫോൺ വന്നു. പ്രതികളുടെ രേഖാ ചിത്രം വരയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആദ്യം രണ്ട് ദൃക്സാക്ഷികളെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവർ പറഞ്ഞതനുസരിച്ച് രേഖാചിത്രങ്ങൾ വെളുപ്പിന് 4 മണിയോടെ തയ്യാറാക്കി നൽകി.

പിന്നീട് അഭിഗേൽ സാറയെ കണ്ടെത്തിയ ശേഷം കുഞ്ഞിന്റെ അഭിപ്രായം കേട്ട ശേഷം കൊല്ലം വിക്ടോറിയ ഹോസ്പിറ്റലിൽ വച്ച് മൂന്ന് രേഖാ ചിത്രം കൂടി വരച്ച് നൽകി. ഇപ്പോൾ അന്വേഷണത്തിന് നിർണായക കാരണം ഞങ്ങൾ വരച്ച രേഖാ ചിത്രങ്ങൾ കൂടി കാരണമായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം കൂടെ ഉറക്കമൊഴിച്ച് നിന്ന പോലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ , പ്രകാശ് കലാകേന്ദ്രം, വിനോദ് റസ്പോൺസ് ,യു.എം ബിന്നി മറ്റ് സുഹൃത്തുക്കൾ ….. എല്ലാവർക്കും നന്ദി സ്നേഹം അഭിഗേൽ സാറ (ഞങ്ങളുടെ മിയ കുട്ടി) നിർണായക അടയാളങ്ങൾ തന്നതിന്.”

ഓയൂരിലെ ആറു വയസുകാരി അഭിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂർ സ്വദേശിയായ കെ ആർ പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് തമിഴ്‌നാട്‌ തെങ്കാശി പുളിയറയിലെ ഹോട്ടലിൽനിന്നാണ് മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.പത്മകുമാറിന്റെ കളർ ചിത്രങ്ങള്‍ കാണിച്ചയുടന്‍ തന്നെ ഇതാണ് താന്‍ പറഞ്ഞ കഷണ്ടിയുള്ള മാമനെന്ന് കുട്ടി തിരിച്ചറിഞ്ഞു.