ഇന്ത്യയിലെ 80 ശതമാനം വരുന്നയാളുകളും മാംസാഹാരികളാണ്. അവരുടെ ആരാധനാ മൂർത്തിയാണ് രാമൻ.എൻസിപി നേതാവ് ഡോ. ജിതേന്ദ്ര അവാദ്

ഷിർദ്ദി: രാമൻ മാംസാഹാരിയായിരുന്നു. “ഭഗവാൻ രാമൻ വെജിറ്റേറിയനല്ലായിരുന്നു. അദ്ദേഹം നോൺ വെജിറ്റേറിയനായിരുന്നു. പതിന്നാലു വർഷം കാട്ടിൽ കഴിഞ്ഞ ഒരാൾക്ക് എവിടെനിന്നാണ് വെജിറ്റേറിയൻ ഭക്ഷണം ലഭിക്കുന്നത്,മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ ഒരു ചടങ്ങിൽ വെച്ചായിരുന്നു എൻസിപി നേതാവ് ഡ‍ോ. ജിതേന്ദ്ര അവാദിന്റെ ഈ പരാമർശം.

“നമ്മൾ ചരിത്രം വായിക്കുന്നില്ല. രാഷ്ട്രീയത്തിനു വേണ്ടി എല്ലാം മറക്കുന്നു. രാമൻ നമ്മുടേതാണ്. വേട്ടയാടി ഭക്ഷണം കണ്ടെത്തുമായിരുന്ന സാധാരണക്കാരായ നമ്മളുടേതാണ് രാമൻ.” ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠ നടക്കുമ്പോൾ സംസ്ഥാനത്ത് എല്ലാവരും വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കണമെന്ന് ഉത്തരവിടാൻ ബിജെപി എംഎൽഎ രാം കദം മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്ക് എഴുതിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡോ. ജിതേന്ദ്ര അവാദിന്റെ പ്രതികരണം.രാമൻ ദളിതരുടെയും പിന്നാക്കക്കാരുടെയും രാജാവായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടിക്കണക്കിനാളുകളുടെ വികാരങ്ങളെ അവമതിക്കുകയാണ് അവാദ് ചെയ്തതെന്ന് ബിജെപി ആരോപിച്ചു. രാമൻ മാംസാഹാരിയായിരുന്നു എന്നതിന് എന്ത് തെളിവാണ് ജിതേന്ദ്ര അവാദിന്റെ പക്കലുള്ളതെന്ന് ബിജെപി എംഎൽഎ രാം കദം ചോദിച്ചു.എന്നാൽ താൻ വിവാദമാക്കാനുള്ള ഒന്നും പറഞ്ഞിട്ടില്ലെന്ന് അവാദ് പ്രതികരിച്ചു. “എന്റെ പ്രസ്താവന വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. രാമനെ വെജിറ്റേറിയനാക്കാൻ വ്യവസ്ഥാപിതമായ ശ്രമം നടക്കുന്നുണ്ട്. ഇന്ത്യയിലെ 80 ശതമാനം ജനങ്ങളും മാംസാഹാരികളാണ്. അവർ രാമഭഗവാനെ ആരാധിക്കുന്നവരുമാണ്,അവാദ് പ്രതികരിച്ചു