ആനത്തലവട്ടം ആനന്ദൻറെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു

തിരുവനന്തപുരം : മുതിര്‍ന്ന സിപിഐഎം നേതാവും മുൻ എം.എൽ. എ യുമായ പ്രിയ സഖാവ് ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചനം രേഖപ്പെടുത്തി. 66-ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി ഘാനയിലെ അക്രയിലാണ് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറും,സംഘവും.

സ്വതസിദ്ധമായ ശൈലിയിലൂടെ, ടേഡ് യൂണിയൻ രംഗത്തും, പൊതു രാഷ്ട്രീയ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ആനത്തലവട്ടം ആനന്തൻ.
ഞാനുമായി അടുത്ത വ്യക്തി ബന്ധമുണ്ടായിരുന്ന സഖാവിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്.

സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആനത്തലവട്ടം ആനന്തൻ
എട്ട്, പത്ത്, പന്ത്രണ്ട് കേരള നിയമസഭയിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങൾക്കായുള്ള സമിതി
(1989 – 91), പരിസ്ഥിതി സംബന്ധിച്ച സമിതി (2000-01), എസ്റ്റിമേറ്റ്സ് കമ്മിറ്റി (2006-11) എന്നിവയുടെ ചെയർമാനായി പ്രവർത്തിച്ചു. കയർഫെഡ് പ്രസിഡന്റ്, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ്, കയർ ബോർഡ് വൈസ് ചെയർമാൻ; സംസ്ഥാന പ്ലാനിംഗ് ബോർഡ് രൂപവൽക്കരിച്ച പരമ്പരരാഗത വ്യവസായങ്ങളെ സംബന്ധിച്ച കർമ്മസേനയുടെ ചെയർമാൻ,
സി.ഐ.റ്റി.യു സംസ്ഥാന സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

സഖാവിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടം തന്നെയാണ്. കുടുംബാംഗങ്ങളുടെയും, സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.