സെക്സ് വീഡിയോ ചാറ്റിങ്ങിൽ വസ്ത്രം അഴിച്ചു നഗ്നനായ യുവാവിന് നഷ്ട്ടപ്പെട്ടത് രണ്ടര കോടി

അഹമ്മദാബാദ്: ഗുജറാത്തിൽ റിന്യൂവബിൾ എനർജി സ്ഥാപനമുടമയായ യുവാവിന് യുവതിയുമായുള്ള സെക്സ് വീഡിയോ കോളിൽ നഷ്ടമായത് 2.69 കോടി രൂപ. റിയ ശർമ്മ എന്ന് സ്വയം പരിചയപ്പെടുത്തി 022 ഓഗസ്റ്റ് എട്ടിന് യുവതിയുടെ ഫോൺ കോൾ ലഭിച്ചു. റിയ ശർമ്മ എന്നാണ് പേരെന്നും മോർബി സ്വദേശിനിയാണെന്നും യുവതി പരിചയപ്പെടുത്തി. തുടർന്ന് ഫോൺ കോൾ പതിവായി. ബന്ധം ശക്തമായതോടെ സെക്സ് വീഡിയോ കോളുകൾ ചെയ്തു തുടങ്ങി.

വീഡിയോ ചാറ്റിൽ യുവതി വസ്ത്രം അഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. യുവാവ് വസ്ത്രം അഴിച്ചതോടെ യുവതി കോൾ കട്ട് ചെയ്തു.പിന്നീട് യുവാവിന്റെ ഫോണിൽ വിളിച്ച് നഗ്ന ദൃശ്യം പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 50,000 രൂപ നൽകണമെന്ന് യുവതി ആവശ്യപ്പെട്ടു. നഗ്ന വീഡിയോ കൈവശമുണ്ടെന്നും പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ മൂന്ന് ലക്ഷം രൂപ നൽകണമെന്നും പറഞ്ഞു ദിവസങ്ങൾക്ക് ശേഷം ഡൽഹിയിലെ പോലീസ് ഇൻസ്പെക്ടർ ഗുഡ്ഡു ശർമ എന്ന പേരിൽ മറ്റൊരു ഫോൺ കോൾ യുവാവിന് ലഭിച്ചു.

ഡൽഹി പോലീസിലെ സൈബർസെൽ അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ ഓഗസ്റ്റ് പതിനാലിന് വീണ്ടും ഫോൺ ചെയ്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും കേസെടുക്കാതിരിക്കണമെങ്കിൽ 80.97 ലക്ഷം രൂപ നൽകണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. ദിവസങ്ങൾക്ക് ശേഷം സിബിഐ ഓഫീസിൽ നിന്നാണെന്ന് വ്യക്തമാക്കി യുവാവിന് മറ്റൊരു ഫോൺ ലഭിച്ചു. യുവതിയുടെ അമ്മ സിബിഐയിൽ പരാതി നൽകാൻ എത്തിയതായും കേസ് ഒത്തുതീർപ്പാക്കാൻ 8.5 ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ആവശ്യം.

ഫോൺ കോളുകളിൽ സംശയം തോന്നാതിരുന്നതിനാലും പ്രശ്നം പരിഹരിക്കേണ്ടതിനാലും ആവശ്യപ്പെട്ട പണം മുഴുവനും യുവാവ് നൽകുകയും ചെയ്തു.കേസ് നടപടികൾ അവസാനിച്ചെന്ന് വ്യക്തമാക്കി ഡിസംബർ പതിനഞ്ചിന് ഡൽഹി ഹൈക്കോടതിയിൽ നിന്ന് ഓർഡർ ലഭിച്ചതോടെയാണ് യുവാവിന് സംശയം തോന്നിയത്. ജനുവരി പത്തിന് സൈബർ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തി പരാതി നൽകിയ യുവാവ് ഇതുവരെ 2.69 കോടി രൂപ നഷ്ടമായെന്ന് അറിയിച്ചു.  11 പേർക്കെതിരെ കേസെടുത്ത ക്രൈംബ്രാഞ്ച്  കേസിൽ ആന്വേഷണം തുടരുകയാണെന്നും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പറഞ്ഞു.