സർക്കാർ ചിലവിൽ കൃഷി പഠിക്കാൻ ഇസ്രായേലിൽ പോയ സംഘത്തിൽ നിന്ന് മുങ്ങി, പുണ്യ സ്ഥലങ്ങൾ കണ്ട് തിരിച്ചെത്തി

കോഴിക്കോട് : കൃഷിയെ കുറിച്ച് പഠിക്കാൻ സർക്കാർ സംഘത്തിനൊപ്പം ഇസ്രയേലിൽ പോയ ശേഷം സംഘത്തിൽ നിന്നും മുങ്ങി പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയ മലയാളി കർഷകൻ ബിജു കുര്യൻ കേരളത്തിൽ തിരിച്ചെത്തി. ഇസ്രായേലിലെ കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കുന്നതിന് വേണ്ടിയായിരുന്നു കൃഷിവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ.ബി അശോകിന്റെ നേതൃത്വത്തില്‍ കേരളാ സര്‍ക്കാരിന്റെ പ്രതിനിധികളടക്കം 27 പേരടങ്ങുന്ന കര്‍ഷക സംഘം ഈ മാസം 12ന് ഇസ്രായേലിലേക്ക് പോയത്.

സന്ദര്‍ശനം നടത്തുന്നതിനിടയിൽ കണ്ണൂര്‍ സ്വദേശിയായ കർഷകൻ ബിജു കുര്യനെ  സംഘത്തില്‍ നിന്നും കാണാതാവുകയായിരുന്നു.ബിജു വീട്ടിലേക്ക് ഫോൺ ചെയ്ത് താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും അറിയിച്ചപ്പോഴാണ് ഇയാൾ മുങ്ങിയതാണെന്ന് മനസിലായത്. ഇതിനെ തുടർന്ന് ബിജുവില്ലാതെ സർക്കാർ സംഘം ഫെബ്രുവരി 20 ന് മടങ്ങിയെത്തി.മെയ് 8 വരെ ബിജുവിന്റെ വിസയ്ക്ക് കാലാവധിയുണ്ടായിരുന്നു.  ഇയാളുടെ വിസ റദ്ദാക്കാൻ സർക്കാർ എംബസി വഴി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇയാൾ തിരികെയെത്തിയത്.

ഇസ്രായേലിലെ കൃഷി രീതികള്‍ നേരിൽ കണ്ട് പഠിക്കാൻ കൃഷിവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ.ബി അശോകിന്റെ നേതൃത്വത്തില്‍ കേരളാ സര്‍ക്കാരിന്റെ പ്രതിനിധികളടക്കം 27 പേരടങ്ങുന്ന കര്‍ഷക സംഘം ഈ മാസം 12നാണ് ഇസ്രായേലിലേക്ക് പോയത്. “മാറി നിന്നതിന് ഒറ്റ ലഷ്യമേയുണ്ടായിരുന്നുള്ളുവെന്നും അത് പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുക എന്നതായിരുന്നുവെന്നും ഇത് സംഘത്തിലുള്ളവരോട് പറഞ്ഞാൽ അനുവാദം കിട്ടില്ലെന്ന് കരുതിയെന്നും” കോഴിക്കോട് കരിപ്പൂരിൽ വിമാനമിറങ്ങിയ ബിജു മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ അന്വേഷിച്ച് ഒരു ഏജൻസിയും വന്നില്ലെന്നും സഹോദരനാണ് ടിക്കറ്റെടുത്ത് നൽകിയതെന്നും, മാറി നിന്നതിന് ഒറ്റ ലഷ്യമേയുണ്ടായിരുന്നുള്ളുവെന്നും അത് പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുക എന്നതായിരുന്നുവെന്നും ഇത് സംഘത്തിലുള്ളവരോട് പറഞ്ഞാൽ അനുവാദം കിട്ടില്ലെന്ന് കരുതിയെന്നും ബിജു പറഞ്ഞു. താൻ മുങ്ങിയെന്ന വാർത്ത പ്രചരിച്ചപ്പോൾ വല്ലാത്ത വിഷമം തോന്നിയെന്നും അതാണ് സംഘത്തോടൊപ്പം തിരികെയെത്താൻ സാധിക്കാഞ്ഞതെന്നും സംഭവത്തിൽ സർക്കാരിനോടും സംഘാംഗങ്ങളോടും നിർവ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു അറിയിച്ചു.