സരിത എസ് നായർ ആശുപതിയിൽ, ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചു,സരിത

തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരെ അവശ നിലയിൽ ആശുപതിയിൽ പ്രവേശിപ്പിച്ചു.മുൻ ഡ്രൈവർ വിനുകുമാർ രാസവസ്തു കലർത്തിയ ഭക്ഷണം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് സരിതയുടെ പരാതി.സരിതയുടെ രക്ത സാമ്പളുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു ഡൽഹിയിൽ നാഷനൽ ഫൊറൻസിക് സയൻസ് ലബോറട്ടിയിലേക്ക് പരിശോധനയ്ക്കായി അയച്ചെന്നാണ് റിപ്പോർട്ട്.

സരിത എസ് നായരുടെ രക്തം, മുടി എന്നിവയാണ് പരിശോനയ്ക്കായി ശേഖരിച്ചത്.സഹപ്രവർത്തകനായിരുന്ന വിനു ഭക്ഷണത്തിലും വെളളത്തിലും വിഷം നൽകി കലർത്തി നൽകി കൊല്ലാൻ ശ്രമിച്ചു എന്നാണ് സോളാർ കേസ് നായിക സരിത എസ് നായർ പരാതി നൽകിയിരിക്കുന്നത്.വാസക്യുലിറ്റിക് ന്യൂറോപ്പതി രോഗമാണ് സരിതയ്ക്ക്.തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിൽ ചികിത്സയിലാണ് സരിത.നാഡീ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെയാണ് വിഷം ബാധിച്ചിരിക്കുന്നത്. മെല്ലെ മെല്ലെ ശരീരത്തിലേത്ത് ബാധിക്കുന്ന തരത്തിലാണ് വിഷം നൽകിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

നേരത്തെ തന്നെ കൊലപാതക ശ്രമമെന്ന് കാണിച്ച് സരിത ക്രൈംബ്രാഞ്ചിന് പരാതി നൽകിയിരുന്നു.പരാതി സ്വീകരിച്ച് നാല് മാസം പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമായിരുന്നു ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്   2021ൽ റിപ്പോട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് നേരെ വധശ്രമം ഉണ്ടായെന്ന് സരിത എസ് നായർ വെളിപ്പെടുത്തിയിരുന്നു. 2022 ജനുവരി 3നാണ് ഭക്ഷണത്തിൽ വിഷം കലർത്തിയിട്ടുണ്ടെന്ന് സരിതയ്ക്ക് മനസ്സിലായത്. കരമനയിലെ ഒരു ജൂസ് കടയിൽ വച്ച് വിനു കുമാർ വിഷം കലർത്തിയെന്ന് സംശയം തോന്നിയതുകൊണ്ട് ജ്യൂസ് കുടിക്കാതെ കളയുകയായിരുന്നു. തുടർന്ന് നാളെ മുതൽ ജോലിക്ക് വരേണ്ടെന്ന് പറയുകയുമായിരുന്നുവെന്ന് സരിത അന്ന് റിപ്പോർട്ടർ ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു.

രാസവസ്തുക്കൾ ഉള്ളിൽ ചെന്നതിനെ തുടർന്ന് കീമോ തെറോപ്പിക്ക് വിധേയയായതായും മുടി പൂർണമായി നഷ്ടമായതായും സരിത മുമ്പ് പറഞ്ഞിരുന്നു.ഡോക്ടർമാരുടെ അഭിപ്രായവും മെഡിക്കൽ റിസൾട്ടും കിട്ടിയശേഷമായിരുന്നു സരിത ക്രൈംബ്രാഞ്ചിന് പരാതി നൽകിയത്.നാഡികളൊന്നും പ്രവർത്തിക്കാതെ കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ട് ​ഗുരുതരമായ ശാരീരിക പ്രശ്നങ്ങളാണ് സരിത എസ് നായർ നേരിടുന്നത്.

വിഷാംശം തിരിച്ചറിയാനുള്ള പരിശോധന സംസ്ഥാന ഫൊറൻസിക് ലാബിൽ ഇല്ലാത്തതുകൊണ്ട് ഡൽഹി നാഷനൽ ഫൊറൻസിക് സയൻസ് ലബോറട്ടിയിലേക്കാണ് സാമ്പിളുകൾ അയച്ചിട്ടുള്ളത്. .