കൊച്ചിയിൽ മാസ്ക് നിർബന്ധം ,ബ്രഹ്മപുരം തീപിടുത്തം പ്രതിസന്ധി ഗുരുതരം

കൊച്ചി:  പത്താം നാളിലും മാലിന്യ നീക്കത്തിൽ പരിഹാരമാകാതെ കേരളത്തിലെ മെട്രോ നഗരം. ബ്രഹ്മപുരത്തിൽ നിന്നുള്ള മാലിന്യപുകയിൽ നഗരം ശ്വാസം മുട്ടിക്കുമ്പോൾ മാലിന്യ നീക്കത്തിലും പ്രതിസന്ധി തുടരുന്നത് കൊച്ചി നിവാസികൾക്ക് കൂനിന്മേൽ കുരുവായി.

കൊച്ചിയിൽ നിർബന്ധമായി എല്ലാവരും മാസ്ക് ധരിക്കണമെന്നും ഇതുവരെ 799 പേർ ചികിത്സ തേടിയെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.പകർച്ചവ്യാധി തടയാൻ നടപടി സ്വീകരിക്കുമെന്നും ഇതുവരെ 799 പേർ ചികിത്സ തേടിയെന്നും ആരോഗ്യവകുപ്പിന്റെ സമഗ്ര അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി പ്രതികരിച്ചു.

ചൊച്ചാഴ്ച മുതൽ ആരോഗ്യ സർവേ ആരംഭിക്കും.ആശങ്കപ്പെടേണ്ട സാഹചര്യമില്ല.മന്ത്രി പറഞ്ഞു. ഹൈക്കോടതി നിയോഗിച്ച ശുചിത്വ മിഷൻ ഡയറക്ടർ, ജില്ലാ കളക്ടർ, തദ്ദേശ വകുപ്പ് ചീഫ് എഞ്ചിനിയർ എന്നിവരടങ്ങുന്ന നിരീക്ഷണ സമിതി ബ്രഹ്മപുരം സന്ദർശിച്ചു.

കൊച്ചിയിൽ മാലിന്യനീക്കം നിലച്ചിട്ട് ഇന്നേക്ക് പത്ത് ദിവസമായി.നഗരത്തിലാകെ മാലിന്യക്കൂമ്പാരമാണ്.പ്ലാസ്റ്റിക് മാലിന്യം തള്ളില്ലെന്ന സർക്കാർ ഉറപ്പ് കാറ്റിൽപ്പറത്തി.സർക്കാർ നിർദേശം അവഗണിച്ച് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് 50 ടൺ മാലിന്യവുമായി എത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞു. പോലീസ് എത്തിയ ശേഷമാണ് മാലിന്യ വണ്ടികൾ കടത്തിവിട്ടത്