മാപ്പ്,അതിനൊന്നുകൂടി ജനിക്കണം,10 ശതമാനം കോടതി ഫീസ് കെട്ടട്ടെ അപ്പൊ കാണാം. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്.

കൊച്ചി: മാപ്പ് പറയില്ല, ചില്ലിക്കാശ് പോലും നഷ്ടപരിഹാരമായി നൽകാൻ തയ്യാറല്ല,മാപ്പുപറയണമെങ്കില്‍ ഞാന്‍ ഒരിക്കല്‍ കൂടി ജനിക്കണം,സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അയച്ച വക്കീൽ നോട്ടീസിന് മറുപടിയായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞു.

മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് ഏതു നിയമ നടപടികളും നേരിടാൻ തയാറാണ്. ഫേസ്ബുക്ക് ലൈവിൽ എല്ലാ വിവരങ്ങളും വളരെ വ്യക്തമായി മലയാളത്തിൽതന്നെ പറയുന്നുണ്ട്. പറഞ്ഞ കാര്യങ്ങൾ വീണ്ടും കേൾക്കണം.എം വി ഗോവിന്ദനു വേണ്ടിയാണ് എത്തിയതെന്നാണ് വിജയ് പിള്ള അറിയിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ പോരാട്ടം അവസാനിപ്പിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്ന് ഭീഷണിപ്പെടുത്തി. 30 കോടി രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇക്കാര്യങ്ങൾ വെളിപ്പെടുത്തുക മാത്രമാണ് ചെയ്തത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞു.

വിജയ് പിള്ള വഴി എം വി ഗോവിന്ദൻ ബന്ധപ്പെട്ടുവെന്ന് പറയുന്നില്ല. വാഗ്ദാനങ്ങൾ നിരസിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഗോവിന്ദൻ പറഞ്ഞുവെന്ന് വിജയ് പിള്ള പറഞ്ഞതായാണ് അറിയിച്ചത്.വിജയ് പിള്ളയുമായി ഗോവിന്ദനോ കുടുംബത്തിനോ ബന്ധമുണ്ടെന്നും പറഞ്ഞിട്ടില്ല.എം വി ഗോവിന്ദന്റെ ദൂതനായാണ് വിജയ് പിള്ള വന്നതെന്ന് എവിടെയും പറയുന്നില്ല.മാർച്ച് മൂന്നിനു സ്വപ്ന നടത്തിയ ഫേസ്ബുക്ക് ലൈവ് വീണ്ടും കാണാൻ അഭ്യർഥിക്കുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ വിജയ് പിള്ളയിൽനിന്നു ഭീഷണി നേരിട്ടതിനെ തുടർന്നാണ് സ്വപ്ന ലൈവിൽ എത്തിയത്. വിജയ് പിള്ള പറഞ്ഞ കാര്യങ്ങൾ മാത്രമാണ് സ്വപ്ന ലൈവിലൂടെ വ്യക്തമാക്കിയത്.

നഷ്ടപരിഹാരം ആവശ്യപ്പെട്ട ഒരു കോടി രൂപയുടെ 10 ശതമാനം കോടതി ഫീസായി അടച്ചു കേസ് ഫയൽ ചെയ്യുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.എല്ലാ നിയമനടപടിയെയും
സ്വാഗതം ചെയ്യുന്നു. എന്താണ് നടന്നതെന്നു വ്യക്തമായി മനസിലാക്കാതെയാണ് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. നാലു പേജു മറുപടിയിൽ സ്വപ്ന സുരേഷിൻ്റെ അഭിഭാഷകൻ ആർ കൃഷ്ണരാജ് വ്യക്തമാക്കി.