ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ല,ചികിത്സാ പുരോഗതി മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണം. സഹോദരന്‍ അലക്‌സ് ചാണ്ടി

കോട്ടയം: അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ കാരണം ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്നും ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി ബാംഗ്ലൂര്‍ എച്ച് സി ജി ആശുപത്രിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണമെന്നും സഹോദരന്‍ അലക്‌സ് ചാണ്ടി ആവശ്യപ്പെട്ടു.

2015ല്‍ രോഗം കണ്ടുപിടിച്ചിട്ടും ചികിത്സ നിഷേധിച്ചത് മകന്‍ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയുമാണെന്നും സഹോദരന്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ജര്‍മനിയില്‍ വിദഗ്ധ ചികിത്സയ്ക്ക് പോയിട്ടും ശരിയായ രീതിയില്‍ ചികിത്സ നടത്താന്‍ ഇവര്‍ സമ്മതിച്ചില്ല.ന്യൂയോര്‍ക്കില്‍ ചികിത്സയ്ക്കായി പോയപ്പോള്‍ അവിടെവച്ചു ചികിത്സ നിഷേധിച്ചത് മകനും ഭാര്യയും ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിന്‍കരയിലെ നിംസില്‍ ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടിയെ ശ്വാസകോശത്തിലെ അണുബാധ പൂര്‍ണമായി മാറിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലേക്കു മാറ്റുകയായിരുന്നു.