നാല് വിക്കറ്റിന് ചെന്നൈയെ പരാജയപ്പെടുത്തി പഞ്ചാബ് നേടി

ചെന്നൈ : നാല് വിക്കറ്റിനാണ് പഞ്ചാബ് ചെന്നൈക്കെതിരെ ത്രസിപ്പിക്കുന്ന ജയം കണ്ടെത്തിയത്. ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 201 റൺസ് വിജയലക്ഷ്യം ഉയർത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പിബികെഎസിന്റെ ജയം അവസാന പന്തിൽ മൂന്ന് റൺസ് അകലെയായിരുന്നു. ആ പന്തിൽ മൂന്ന് റൺസ് കണ്ടെത്തി പഞ്ചാബ് സീസണിലെ തങ്ങളുടെ നാലാം ജയം നേടി.

ഈ ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. അവസാന ഓവറിൽ എട്ട് റൺസായിരുന്നു പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ മൂന്ന് പന്തുകളിൽ രണ്ട് റൺസ് മാത്രമാണ് ലങ്കൻ യുവ പേസർ പതിരണ വിട്ട് നൽകിയത്. പഞ്ചാബിനായി അർഷ്ദീപ് സിങ്, സാം കറൻ, രാഹുൽ ചഹർ, സിക്കന്ദർ റാസ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

201 റൺസെടുത്ത വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ ടോപ് സ്കോറർ 42 റൺസെടുത്ത പ്രഭ്സിമ്രൻ സിങ്ങാണ്. 40 റൺസെടുത്ത ലിയാം ലിവിങ്സൺ പഞ്ചാബിന്റെ സ്കോറിങ് വേഗത ഉയർത്തി. അവസാന ഓവറകളുൽ സിംബാബ്വെ സിക്കന്ദർ റാസയാണ് പിബികെഎസിന് ജയം സമ്മാനിച്ചത്. ഇടവേളകളിൽ പഞ്ചാബ് താരങ്ങളുടെ വിക്കറ്റുകൾ വീഴുന്നുണ്ടെങ്കിലും റൺസൊഴുക്ക് മാത്രം നിയന്ത്രിക്കാൻ സിഎസ്കെയ്ക്ക് സാധിച്ചില്ല.

അച്ചടക്കമില്ലാത്ത ചെന്നൈയുടെ ബോളിങ്ങാണ് ടീമിന് തോൽവി സമ്മാനിച്ചത്. ഒരു ഓവർ മാത്രം എറിഞ്ഞ മോയിൻ അലി ഒഴികെ ബാക്കി സിഎസ്കെ ബോളർമാർ 30തിൽ അധികം റൺസാണ് വിട്ടുകൊടുത്തത്. . തുഷാർ ദേശ്പാണ്ഡെ മൂന്നും രവീന്ദ്ര ജഡേജ രണ്ടും മതീഷ പതിരണ ഒന്നും വീതമാണ് വിക്കറ്റുകൾ വീഴ്ത്തിയത്. അവസാനം ഇറങ്ങി നാല് പന്തിൽ രണ്ട് സിക്സറുമായി ധോണി 13 റൺസെടുത്താണ് ചെന്നൈയുടെ 200 റൺസ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ചെന്നൈ പത്ത് പോയിന്റുമായി നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

പഞ്ചാബ് സീസണിലെ തങ്ങളുടെ നാലാം ജയം നേടിയപ്പോൾ ചെന്നൈയ്ക്ക് ഇത് സീസണിലെ തുടർ തോൽവിയാണ്.