മുഖ്യമന്ത്രി, തീരുമാനം ഹൈക്കമാൻഡ് എടുക്കും .മല്ലികാർജുൻ ഖാർഗെ

ബെംഗളുരു: മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ കർണാടകയിൽ ചർച്ചകൾ സജീവമായി തുടരുകയാണ്. സിദ്ധരാമയ്യയെ അനുകൂലിക്കുന്ന എംഎൽഎമാർ യോഗം ചേർന്നിരുന്നു. ഡികെ ശിവകുമാറിന്റെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യവും ശക്തമാണ്. ഇരു നേതാക്കളുടെയും വസതിക്ക് മുന്നിൽ അടുത്ത മുഖ്യമന്ത്രി എന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കർണാടക മുഖ്യമന്ത്രി ആരാകണമെന്ന തീരുമാനം അഖിലേന്ത്യ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ തീരുമാനിക്കട്ടെയെന്ന് കോൺഗ്രസിന്റെ നിയമസഭകക്ഷി യോഗം പ്രമേയം പാസാക്കി. ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ചേർന്ന നിയമസഭ കക്ഷി യോഗമാണ് പ്രമേയം പാസാക്കിയത്. എഐസിസി അധ്യക്ഷൻ സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കർണാടക മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുക.

എഐസിസി ജനറൽ സെക്രട്ടറിമാരായ സുശിൽ കുമാർ ഷിൻഡെ, ദീപക് ബാബറിയ, ജിതേന്ദ്ര സിങ് അൽവാർ എന്നീ നിരീക്ഷകരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനമുണ്ടാവുക.224 അംഗ നിയമസഭയിൽ ബിജെപിയിലേക്കാൾ ഇരട്ടിയിലധികം സീറ്റ് കോൺഗ്രസ് നേടി. കോൺഗ്രസ് 136 സീറ്റ് നേടിയപ്പോൾ, ബിജെപിയുടെ പ്രകടനം 65 സീറ്റിലൊതുങ്ങി. 19 സീറ്റുകളിൽ മാത്രമാണ് ജെ ഡി എസിന് നേടാനായത്.

കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയും പുതിയ മന്ത്രിസഭയും മെയ് 18 വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത അധികാരം ഏറ്റെടുക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബിജെപി വിട്ട് കോൺഗ്രസ് പാളയത്തിലേക്കെത്തിയ ജഗദീഷ് ഷെട്ടാർ മന്ത്രിസഭയിലുണ്ടായേക്കും.