പൊതുസ്ഥലത്ത് ലൈംഗികബന്ധത്തിന് വിസമ്മതിച്ച കാമുകിയെ ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മുംബൈ: പൊതുസ്ഥലത്ത് വെച്ച് ലൈംഗികബന്ധത്തിന് വിസമ്മതിച്ച കാമുകിയെ ആക്രമിച്ച 28കാരൻ അറസ്റ്റിൽ. ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവതിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. മഹാരാഷ്ട്ര കല്ല്യാൺ സ്വദേശിയായ ആകാശ് മുഖർജി കാമുകിയുമായി നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ നടന്നത്.

ലൈംഗികബന്ധത്തിന് ശ്രമിച്ച ആകാശിനെ എതിർത്ത യുവതിയുടെ തല കല്ലിനിടിക്കുകയും ഒവുചാലിൽ മുക്കുകയും ചെയ്തു. അലറിക്കരഞ്ഞ യുവതിയെ സ്ഥലത്തുണ്ടായവർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ആകാശും പെൺകുട്ടിയുമായി വർഷങ്ങളായുള്ള ബന്ധമാണ്. ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുവരും അടുപ്പത്തിലായിരുന്നു.കല്യാണിൽ നിന്ന് ലോക്കൽ ട്രെയിനിൽ വന്നാണ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചത്.പെൺകുട്ടിയെ കല്യാണം കഴിക്കാൻ താൻ മതം മാറിയെന്നും ലൈംഗികബന്ധത്തിന് സമ്മതിക്കാനും ഇയാൾ കാമുകിയെ നിർബന്ധിച്ചു.യുവതി ആവശ്യം നിരസിച്ചതോടെ പ്രകോപിതനായ ആകാശ് കാമുകിയെ മർദ്ദിക്കുകയും തല സമീപത്തെ കല്ലിൽ ഇടിക്കുകയും ചെയ്തു. ഇതിന് പിന്നാലെ യുവതിയെ സമീപത്തെ ഓവുചാലിൽ മുക്കുകയും ചെയ്തു.

സമീപത്തുണ്ടായിരുന്നവരാണ് പോലീസിനെ വിവരം അറിയിച്ചത് . യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ആകാശിനെ അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ആകാഷ് മുഖർജിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു