ജെപിയ്ക്കെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 24 പാര്‍ട്ടികൾ ഒന്നിക്കുന്നു. നിര്‍ണ്ണായക യോഗം ജൂലൈ 17 ന് ബെംഗളൂരുവിൽ

ബാംഗളൂർ : പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണ്ണായക യോഗം ജൂലൈ 17-18 തീയതികളിൽ കർണാടകയിലെ ബെംഗളൂരുവിൽ ചേരുകയാണ്.. 8 പുതിയ പാർട്ടികൾകൂടി പ്രതിപക്ഷ ഐക്യത്തിനു പിന്തുണ നല്‍കിയതോടെ ബിജെപിയ്ക്കെതിരെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിക്കുന്ന പാര്‍ട്ടികളുടെ എണ്ണം 24 ആയി.

കഴിഞ്ഞ മാസം ബീഹാറിലെ പറ്റ്നയിൽ നടന്ന പ്രതിപക്ഷ യോഗത്തിന് ശേഷം കർണ്ണാടകയിലെ ബെംഗളൂരുവിൽ നടക്കുന്ന രണ്ടാമത്തെ യോഗത്തിൽ 24 രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കൾ പങ്കെടുക്കുമെന്നാണ് ഉന്നത വൃത്തങ്ങൾ അറിയിയ്ക്കുന്നത്‌.കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 

മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (Marumalarchi Dravida Munnetra Kazhagam (MDMK), കൊങ്കു ദേശ മക്കൾ പാർട്ടി (Kongu Desa Makkal Katchi (KDMK), വിടുതലൈ ചിരുതൈകൾ പാർട്ടി (Viduthalai Chiruthaigal Katchi (VCK), റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (Revolutionary Socialist Party (RSP), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് (All India Forward Bloc), ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ndian Union Muslim League (IUML), കേരള കോൺഗ്രസ് (Kerala Congress (Joseph), കേരള കോൺഗ്രസ് (Kerala Congress (Mani) എന്നിവരും യോഗത്തിൽ ചേരുന്ന പുതിയ രാഷ്ട്രീയ പാർട്ടികളിൽ ഉൾപ്പെടുന്നു,

ഈ ചർച്ചകൾ തുടരുന്നതും നമ്മൾ സൃഷ്ടിച്ച പ്രതിപക്ഷ ഐക്യത്തിന് ആക്കം കൂട്ടുന്നതും പ്രധാനമാണെന്ന് വിശ്വസിക്കുന്നതായും നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട് എന്നും കോൺഗ്രസ് അദ്ധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ അടുത്ത ഐക്യ യോഗത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചു കൊണ്ട് പറഞ്ഞു.

15ലധികം പാർട്ടികൾ പങ്കെടുത്ത ആദ്യ പ്രതിപക്ഷ ഐക്യ യോഗം ജൂൺ 23 ന് പറ്റ്നയില്‍ വിളിച്ച് ചേര്‍ത്തത് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ്.എഐസിസി അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ, മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻസിപി അദ്ധ്യക്ഷന്‍ ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുടങ്ങിയ നേതാക്കൾ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.ജൂലൈ 17-18 തീയതികളിൽ ബെംഗളൂരുവിൽ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുവാൻ തയ്യാറാകുന്ന കെഡിഎംകെയും എംഡിഎംകെയും 2014 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സഖ്യകക്ഷികളായിരുന്നു.