മന്ത്രിസഭാ യോഗം നടക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ തുർക്കി പാർലമെന്റിന് സമീപം ഭീകരാക്രമണം

അങ്കാറ : മന്ത്രിസഭാ യോഗം നടക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ തുർക്കി പാർലമെന്റിന് സമീപം നടന്ന ഭീകരാക്രമണത്തിൽ കാറിൽ നിന്നും ഇറങ്ങിയോടിയ യുവാവ് നിമിഷനേരങ്ങൾകൊണ്ട് ഒരു തീഗോളമായി സ്വയം പൊട്ടിത്തെറിച്ചു.സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു.

ഞായറാഴ്ച പ്രാദേശിക സമയം 9.30നായിരുന്നു പാർലമെന്റ് ആക്രമണമുണ്ടായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റിലേക്കുള്ള് പ്രധാന ഗേറ്റിന് മുന്നിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്.2022ൽ ഇസ്താംബുളിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 81 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് ഒരു വർഷത്തിന് ശേഷമാണ് രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ഒരു ചാവേറാക്രമണം ഉണ്ടായത്.

കാർ നിർത്തി പുറത്തിറങ്ങിയ ഭീകരറിൽ ഒരാൾ ഗേറ്റിനടുത്തേക്ക് ഓടി അടുക്കുന്നതും പെട്ടന്ന് തന്നെ ഒരു ശക്തമായ സ്ഫോടനമുണ്ടാകുന്നതും സ്വയം പൊട്ടിത്തെറിക്കുന്നതും സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നുമുള്ള ദൃശ്യങ്ങൾളിൽ കാണാൻ സാധിക്കും.കിലോമീറ്ററുകൾ അകലെ വരെയുണ്ടായ ശക്തമായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗന്റെ പ്രസംഗത്തോടെ പാർലമെന്റ് നടപടികൾ ചേരാനിരിക്കെയാണ് ആക്രമണമുണ്ടായത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രദേശത്തുകൂടിയുള്ള ഗതാഗതവും നിരോധിച്ചിതായും കൂടുതൽ ഭീകരർ നിരോധിത മേഖലയിൽ പ്രവേശിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.