എത്രയും വേഗം മരിക്കണം ,കണ്ഠര് രാജീവരുടെ താഴമൺ കുടുംബത്തിൽ പുനർജ്ജനിക്കണം.സുരേഷ് ഗോപി

കൊച്ചി : എത്രയും വേഗം മരിച്ച്‌ ,കണ്ഠര് രാജീവരുടെ താഴമൺ കുടുംബത്തിൽ പുനർജ്ജനിക്കണമെന്ന് .സുരേഷ് ഗോപി.ശബരിമല ശാസ്താവിനെ അകത്തു കയറി തഴുകണമെന്നാണ് ആഗ്രഹമെന്നും ഇക്കാര്യം പറഞ്ഞതിനാണ് താൻ വിവാദത്തിൽപ്പെട്ടതെന്നും കൊച്ചി പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരവേദിയിൽ സംസാരിച്ച സുരേഷ് ഗോപി പറഞ്ഞു.

‘രാജീവരുടെ അടുത്ത് എത്രയോ തവണ പറഞ്ഞിരിക്കുന്നു, എത്രയും വേഗം മരിച്ച് പുനർജനിച്ച് നിങ്ങളുടെ താഴമൺ കുടുംബത്തിൽ ജനിക്കണമെന്ന്… നിങ്ങൾ ചെയ്യുന്നത് പോലെ തന്ത്രിമുഖ്യനായി അയ്യനെ ഊട്ടി ഉറക്കണമെന്ന്. ശബരിമലയിൽ അയ്യനെ പുറത്തു നിന്ന് കണ്ടാൽ പോര. അകത്തു നിന്ന് തഴുകണം. അതെന്റെ അവകാശമാണ്. അതിനെതിരെ ഒരുത്തനും വരാൻ അവകാശമില്ല. സുരേഷ് ഗോപി പറഞ്ഞു.

പൂണൂലിട്ട വർഗത്തോട് തനിക്ക് അസൂയയാണെന്നും കണ്ഠര് രാജീവരും മോഹനരുമൊക്കെ ചെയ്യുന്ന ജോലി കാണുമ്പോൾ തനിക്ക് അതിയായ ആഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇക്കാര്യം പറഞ്ഞതിനാണ് 2016ൽ താൻ വിവാദത്തിൽപ്പെട്ടത്. എനിക്ക് ബ്രാഹ്മണനാകണം എന്ന രീതിയിൽ രാഷ്ട്രീയം തൊഴിലാക്കിയവർ ഇത് ദുർവ്യാഖ്യാനം നടത്തി.

ഇഡി വഴി ബിജെപിക്ക് തൃശൂരിൽ വഴിയൊരുക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നതെന്ന് ആരോപണമുന്നയിക്കാൻ അവർക്ക് അവകാശവുമുണ്ട്. എന്നാൽ മറുപടിയല്ല, നടപടിയാണ് വേണ്ടത്. ഇത്തരം പ്രതിസന്ധി ഉണ്ടാവാതിരിക്കാനാണ് ആരോപണമുന്നയിക്കുന്നവർ ശ്രമിക്കേണ്ടത്. കരുവന്നൂരിൽ പണം നഷ്ടപ്പെട്ടവരുടെ പ്രയാസത്തിലാണ് ഞാൻ ഇടപെട്ടത്. സത്യം ദൈവത്തിനറിയാം”. സുരേഷ് ഗോപി കൂട്ടിച്ചേർത്തു.