ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൺ അന്തരിച്ചു

ലണ്ടൻ : മാഞ്ചസ്റ്റർ യുണൈറ്റഡിന് എക്കാലത്തും മികച്ച താരമായിരുന്ന 1966 ൽ ഫുട്ബോൾ ലോകകപ്പ് കിരീടം നേടുന്നതിൽ നിർണായക പങ്കുവഹിച്ച ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൺ അന്തരിച്ചു. 86 വയസ്സായിരുന്നു.ഇംഗ്ലണ്ടിനു വേണ്ടി 106 മത്സരങ്ങൾ കളിച്ചു. 2015 വരെ രാജ്യത്തിനായി ഏറ്റവും അധികം ഗോളുകൾ നേടിയ താരമായിരുന്നു.

ക്ലബ്ബിലെ നീണ്ട 17 വർഷത്തിനിടയിൽ ക്ലബിന് മൂന്നു തവണ പ്രീമിയർ ലീഗ് കിരീടം നേടികൊടുത്തു. ഒരു തവണ യൂറോപ്യൻ കപ്പ്, എഫ്.എ കപ്പ് കിരീടങ്ങളും നേടി.1956 ലാണ് ചാൾട്ടൺ യുണൈറ്റഡിനായി അരങ്ങേറ്റം കുറിച്ചത്. ക്ലബ്ബിനായി 758 മത്സരങ്ങൾ കളിച്ച താരം 249 ഗോളുകൾ നേടി.ഇത് ദീർഘകാല ക്ലബ്ബ് റെക്കോർഡുകളായിരുന്നു.

1968 ൽ യൂറോപ്യൻ കപ്പ് നേടുന്ന ആദ്യ ഇംഗ്ലീഷ് ക്ലബ്ബായി മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഉയർത്തുന്നതിൽ ചാൾട്ടണിന്റെ പങ്ക് വലുതാണ്.തന്റെ ഫുട്ബോൾ കരിയറിലെ ഭൂരിഭാഗം സമയവും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയാണ് നീക്കി വെച്ചത്.ചാൾട്ടന്റെ കുടുംബമാണ് ഇതിഹാസ താരത്തിന്റെ വിയോഗ വാർത്ത ലോകത്തെ അറിയിച്ചത്.