65 ലക്ഷം രൂപയും 4 കിലോ സ്വര്‍ണ്ണവുമായി 84000 രൂപ കൈക്കൂലി കേസിൽ എഞ്ചിനീയർ പിടിയിലായി

ഹൈദരാബാദ്: തെലങ്കാനയിലാണ് സംഭവം. 84000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തെലങ്കാന ട്രൈബല്‍ വെല്‍ഫെയര്‍ എന്‍ജീനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ എക്‌സിക്യൂട്ടീവ് എന്‍ജീനിയറായ കെ. ജഗ ജ്യോതിയെ ആന്റി കറപ്ക്ഷന്‍ ബ്യൂറോ പിടികൂടി.

ഇവരുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയില്‍ 65 ലക്ഷം രൂപയും 4 കിലോ സ്വര്‍ണ്ണവും കണ്ടെത്തി. രണ്ട് കോടിയിലധികം മൂല്യം വരും ഇവയ്ക്ക്. നിയമവിരുദ്ധമായാണ് ഇവര്‍ ഇത്രയധികം സ്വത്ത് സമ്പാദിച്ചതെന്നും പോലീസ് പറഞ്ഞു.പോലീസ് കസ്റ്റഡിയിലുള്ള ജഗ ജ്യോതിയെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

അറസ്റ്റിലായതിന് പിന്നാലെ ക്യാമറയ്ക്ക് മുന്നിലിരുന്ന് കരയുന്ന ജഗ ജ്യോതിയുടെ വീഡിയോ  സോഷ്യല്‍ മീഡിയയില്‍ വൈറലായി.ജഗ ജ്യോതി കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന പരാതിയുമായി ഒരാള്‍ ആന്റി കറപ്ക്ഷന് ബ്യൂറോയെ സമീപിച്ചതിനെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇവരെ കൈയ്യോടെ പിടികൂടിയത്. ഫിനോഫ്തലീന്‍ ലായനി പരിശോധനയിലൂടെയാണ് ജഗ ജ്യോതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ആന്റി കറപ്ക്ഷന്‍ ബ്യൂറോ കെ. ജഗ ജ്യോതി അനര്‍ഹമായ പണം നേടാന്‍ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയതായി കണ്ടെത്തി.