റാങ്ക് ലിസ്റ്റ് പുനപ്പരിശോധന, ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി,ഡിവിഷൻ ബെഞ്ച് ,പ്രിയ വർഗ്ഗീസിൻറെ ഹർജിയിലാണ് കോടതിയുടെ വിധി

കൊച്ചി: കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിൽ റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് .ഡിവിഷൻ ബെഞ്ചിന്റെ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിൻറെ ഹർജിയിലാണ് കോടതിയുടെ വിധി.

പ്രിയ വർഗീസിന്റെ നിയമനം ചട്ടങ്ങൾ മറികടന്നാണെന്ന ആരോപണവും വിമർശനങ്ങളും നിലനിൽക്കെ ഗവർണർ പ്രിയയുടെ നിയമനം റദ്ദാക്കിയിരുന്നു.വിഷയത്തിൽ കണ്ണൂർ സർവകലാശാല വൈ കാരണം കാണിക്കൽ നോട്ടീസും ഗവർണർ നൽകി.

തൃശൂർ കേരള വർമ്മ കേളേജിലെ അധ്യാപകയായിരുന്ന പ്രിയ വർഗീസ് 2021 നവംബറിൽ മലയാളം ഡിപ്പാർട്ട്മെന്റിലെ ഒഴിവിലേക്ക് അഭിമുഖം നടത്തി ഒന്നാം റാങ്ക് നേടി.ആവശ്യമായ അധ്യാപന പരിചയമില്ലാത്ത പ്രിയ വർഗീസിന് ചട്ട വിരുദ്ധമായി പട്ടികയിൽ ഒന്നാം റാങ്ക് കൊടുത്തത് സ്വജനപക്ഷപാതമാണെന്ന് വിമർശനം ഉയർന്നു.ഒന്നാം റാങ്ക് കൊടുത്തത് വിവാദമായി മാറിയതുകൊണ്ട് നിയമനം നൽകാതെ താൽക്കാലികമായി റാങ്ക് പട്ടിക മാറ്റിവെച്ചു.ജൂലൈയിൽ കൂടിയ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് റാങ്ക് പട്ടികയ്ക്ക് അംഗീകാരം നൽകി.

നീതി ലഭിച്ചതിൽ സന്തോഷം താങ്ങി നിർത്താവുന്ന ഒരു മതിൽ ഇടിഞ്ഞു പോയില്ല എന്ന പ്രതീക്ഷ അവസാനിച്ചില്ല.ഇതുമായി ബന്ധപ്പെട്ട് താൻ അനുഭവിച്ച വേദന വലുതാണ്.ഇന്റർവ്യൂവിന് പങ്ക് എടുക്കാതിരിക്കാനുള്ള ഗൂഡാലോചന നടന്നിട്ടുണ്ട്.എക്സ്ട്രാ കരിക്കുലർ അക്ടിവിറ്റീസ് അദ്ധ്യാപനത്തിന്റെ ഭാഗമാണ് .ഇൻറർവ്യൂവിന്റെ തലേദിവസം വിളിച്ച് ഭീഷണിപ്പെടുത്തുന്നത് തന്നെ ടാർഗറ്റ് ചെയ്യുന്നതല്ലേ,പ്രിയ വർഗീസ് പറഞ്ഞു.