തിരുവനന്തപുരം: 40 ദിവസം നീണ്ട പരസ്യപ്രചാരണം ഇന്നലെ വൈകിട്ട് ആറുമണിക്ക് കലാശക്കൊട്ടോടെ അവസാനിച്ചു.മണിക്കൂറുകൾ കഴിഞ്ഞാൽ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് നടക്കും.ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ രാജ്യത്ത് 88 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതാൻ പോകുന്നത്. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.
കേരളത്തിൽ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77 കോടി വോട്ടർമാരാണ് ഉള്ളത്. നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ സുരക്ഷ ഉറപ്പിക്കുന്നതിനു വേണ്ടി 66,33 പോലീസുകാരെയും അധിക സുരക്ഷയ്ക്കായി 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥർക്ക് ഇന്നുകൂടി പോസ്റ്റൽ വോട്ട് ചെയ്യാൻ സാധിക്കും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങൾ ഇന്നുകൂടി പ്രവർത്തിക്കും.
സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.