അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

മലപ്പുറം : എടപ്പാളിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത  കേസില്‍ അധ്യാപകന് പിടിയിൽ. മലപ്പുറം വട്ടംകുളം പഞ്ചായത്തിലെ ഒരു വിദ്യാലയത്തിലെ ഒമ്പത് കുട്ടികളാണ് അധ്യാപകനായ സമദിനെതിരെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി നൽകിയത്. ഒന്‍പതു കേസുകളാണ് പ്രതിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.

മലപ്പുറം കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം യൂത്ത്‌ ലീഗ് നേതാവും അദ്ധ്യാപകനുമായ കുമരനെല്ലൂര്‍ സ്വദേശി സമദിനെ പോലീസ് അറസ്റ്റ് ചെയ്ത് പോക്‌സോ നിയമപ്രകാരം കേസെടുത്തു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ചങ്ങരംകുളം പോലീസാണ് അറസ്റ്റ് ചെയ്തത്.

അധ്യാപകന്‍ ക്ലാസില്‍വെച്ച് മോശമായി പെരുമാറുന്നു എന്നത് കുട്ടികള്‍ മറ്റധ്യാപകരോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളില്‍നിന്ന് വിശദമായി മൊഴിയെടുത്തു. കുട്ടികളുടെ രക്ഷിതാക്കളും പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോക്‌സോ നിയമപ്രകാരം സമദിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.