മാധ്യമങ്ങൾ അടിസ്ഥാന രഹിതമായ വാർത്തകൾ കൊണ്ട് വ്യക്തിഹത്യ നടത്തുന്നു, നിയമ നടപടി സ്വീകരിക്കും,ഇ പി ജയരാജൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗത്തിൽ റിസോർട്ട് വിവാദത്തിൽ ഇ പി ജയരാജനെതിരെ പാർട്ടി അന്വേഷണം നടത്താൻ തീരുമാനിച്ചുവെന്നും യോഗത്തിനിടെ ഇ പി ജയരാജനും പരാതി ഉന്നയിച്ചിരുന്ന സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും തമ്മിൽ വാക്കേറ്റമുണ്ടായിയെന്നുമായിരുന്നു മാധ്യമ റിപ്പോർട്ട്.എന്ത് നുണകളും അന്തരീക്ഷത്തിൽ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട.വ്യക്തിഹത്യ നടത്തുന്ന രീതിയിൽ തനിക്കെതിരെ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമ പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കും.ഇ പി ജയരാജൻ പറഞ്ഞു.

കഴിഞ്ഞ സംസ്ഥാന സമിതിയിൽ പി ജയരാജനാണ് ഇ പി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചത് . കണ്ണൂർ ജില്ലയിലെ മൊറാഴയിലുള്ള ആയുർവേദ റിസോർട്ടുമായി ഇ പി ജയരാജൻ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്നായിരുന്നു ആരോപണം.അന്വേഷണ കമ്മീഷനെ പാർട്ടി ഉടൻ നിയോഗിക്കുമെന്നും വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന ഇ പി ജയരാജൻ്റെ പരാതിയിൽ പി ജയരാജനെതിരെയും അന്വേഷണം നടത്തുമെന്നും ഇതിനിടെ, സംസ്ഥാന സമിതിയിൽ ഇ പി ജയരാജനും പി ജയരാജനും തമ്മിൽ വാക്കേറ്റമുണ്ടായെന്നുമായിരുന്നു ചില മാധ്യമങ്ങൾ എഴുതി വിട്ടത്

അടിസ്ഥാന രഹിതമായ വാർത്തകൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ ശ്രദ്ധയിൽപെട്ടു. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ എനിക്കെതിരെ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും. എന്ത് നുണകളും അന്തരീക്ഷത്തിൽ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ചില മാധ്യമങ്ങൾ സിപിഎം വിരോധവും ഇടതുപക്ഷ വിരോധവും നിറഞ്ഞ് അതിര് കടക്കുകയാണ്. വ്യക്തിഹത്യയിലേക്ക് ഉൾപ്പടെ ആ വിരോധം എത്തിയിരിക്കുന്നു. അത് ഒരിക്കലും അംഗീകരിച്ച് തരാനാകില്ല”- ഇ പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.