കേരള പോലീസിൽ വിനത പോലീസ് ഉദ്യോഗസ്ഥർ വിവേചനം നേരിടുന്നു,നിവേദനങ്ങൾ മുമ്പും നൽകിയിട്ടുണ്ട്,ശാശ്വത പരിഹാരം വേണം

തിരുവനന്തപുരം: തൊഴിലിടങ്ങളിൽ നേരിടെണ്ടിവന്ന ലൈംഗികാതിക്രമത്തെ കുറിച്ചും ഡിപ്പാർട്ട്‌മെന്റ് തലത്തിൽ നേരിടെണ്ടിവരുന്ന വിവേചനത്തെ കുറിച്ചും വിവിധ റാങ്കിലുളള വനിത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കേരള സർക്കാരിന് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകിയിരിക്കുകയാണ്.പോലീസിന്റെ സാങ്കേതിക വിഭാഗങ്ങൾ , കോൾ ഡാറ്റ വിശകലനം, പോലീസ് കാറിന്റെ ഡ്രൈവർ തുടങ്ങി മേഖലകളിലും വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണം.

ഇത്തത്തിലുള്ള നിവേദനങ്ങൾ ഇതിനു മുമ്പും നൽകിയിട്ടുണ്ടെന്നും ശാശ്വത പരിഹാരമാണ് ആവശ്യമെന്നും വനിത പോലീസ് ഉദ്യോഗസ്ഥർ നൽകിയ നിവേദനത്തിൽ ചൂണ്ടി കാണിക്കുന്നു.സേനയിലെ വനിതാ പോലീസുകാരുടെ എണ്ണം വർധിപ്പിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്. പോലീസിന്റെ ചില പ്രധാന മേഖലകളിൽ തങ്ങളെ മനപൂർവ്വം ഒഴിവാക്കുന്നുവെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.

കോവളം വെളളാര്‍ ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജില്‍ ചേര്‍ന്ന സംസ്ഥാനതല വനിത പോലീസ് സംഗമത്തിലാണ് വനിത പോലിസ് ഉദ്യോഗസ്ഥർ ഈക്കാര്യങ്ങൾ ആരോപിച്ച്‌ നിവേദനം നൽകിയത്.സമത്വവും വിവേചന രഹിതവുമായ തൊഴിലിടം വിനത പോലീസ് ഉദ്യോഗസ്ഥർക്ക് ഒരുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാനതല വനിത പോലീസ് സംഗമം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.അച്ചടക്കം മുഖമുദ്രയാക്കിയവരാണ് പോലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ എന്നും മാനസിക സമ്മർദ്ദമില്ലാതെ ജോലി ചെയ്യാൻ ഇവർക്ക് സാധിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ എൻ ബാലഗോപാൽ‌ വ്യക്തമാക്കി.ഇത്തരം സംഗമങ്ങൾ ഈ കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ റാങ്കിലുളള വനിത പോലീസ് ഉദ്യോഗസ്ഥരുടെ ർ പരിപാടിയുടെ ഭാഗമായിരുന്നു.ആരോഗ്യ മന്ത്രി വീണ ജോർജ് ആയിരുന്നു സംഘമത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തത്.