കനത്ത സുരക്ഷയിൽ ബാംഗാളിൽ ഇന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ്

കൊൽക്കത്ത : കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാളിൽ ഇന്ന് ജൂലൈ എട്ട് പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കുന്നു.22 ജില്ല പഞ്ചായത്തിൽ നിന്നും 928 സീറ്റുകളിലേക്കും, 9730 പഞ്ചായത്ത് സമിതി, 63,229 വാർഡുകളിലേക്കുമായി നടക്കുന്ന വോട്ടെടുപ്പിൽ ഏകദേശം 5.67 കോടി പേർ വോട്ട് രേഖപ്പെടുത്തും.നിരവധി ആക്രമണ സംഭവങ്ങളിൽ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷ ഒരുക്കിയാണ് ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്.

ഒരു കുട്ടി ഉൾപ്പെടെ ഒരു ഡെസനിലേറെ മരണങ്ങളാണ് രാഷ്ട്രീയ കൊലപാതകത്തിലൂടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സംഭവിച്ചിട്ടുള്ളത്.65,000ത്തോളെ കേന്ദ്ര സേനംഗങ്ങളെയാണ് ബംഗാളിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. കേന്ദ്ര സേനയ്ക്ക് പുറമെ 70,000ത്തോളം ബാംഗാൾ പോലീസും സംസ്ഥാനത്ത് സുരക്ഷ ഒരുക്കും.

2013 പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 2018ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ടിഎംസിയുടെ അപ്രമാദിത്വമായിരുന്നു.34 ശതമാനം സീറ്റുകളിൽ എതിർ സ്ഥാനാർഥികൾ ഇല്ലാത്തതിനാൽ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കാതെയാണ് വിജയികളെ കണ്ടെത്തിയത്. 90 ശതമാനം സീറ്റുകളിലും തൃണമൂൽ അംഗങ്ങളാണ് ജയം കണ്ടെത്തിയത്.