ചെന്നൈ : മുൻ കേന്ദ്ര ഐടി മന്ത്രിയും മുതിർന്ന ദ്രാവിഡ മുന്നേറ്റ കഴകം (DMK) നേതാവുമായ ദയാനിധിമാരന് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് 99,999 രൂപ.പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മുന്‍പുള്ള സുരക്ഷാ പരിശോധനയായി ഫോണിലേക്ക് വരാറുള്ള OTP പോലും തന്‍റെ ഫോണിലേക്ക് വന്നില്ലെന്നും ദയാനിധിമാരൻ പറഞ്ഞു.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മറികടന്നാണ് തന്‍റെ അക്കൗണ്ടില്‍ നിന്ന് പണം മോഷ്ടിച്ചതെന്നും ആക്സിസ് ബാങ്കിലെ സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് നെറ്റ് ബാങ്കിംഗിലൂടെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്-ബിൽഡെസ്ക് മുഖേന പണം ട്രാന്‍സ്ഫര്‍ ചെയ്തെന്നും ദയാനിധി മാരന്‍ വ്യക്തമാക്കി. അവരുടെ ഡിസ്പ്ലേ ചിത്രത്തിൽ @cbic_india എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംശയം തോന്നിയത്. പിന്നാലെ തന്‍റെ എല്ലാ ബാങ്ക് ഇടപാടുകളും ബ്ലോക്ക് ചെയ്തെന്നും ദയാനിധി മാരന്‍ പറഞ്ഞു.
അവർ എങ്ങനെയാണ്എന്‍റെ വ്യക്തിഗത വിവരങ്ങൾ ആക്‌സസ് ചെയ്‌തതെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ ഇത്ര എളുപ്പത്തിൽ ലംഘിച്ചുവെന്നുമാണ് തന്നെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇതൊരു ഫിഷിംഗ് ആക്രമണമായിരുന്നില്ല അല്ലെങ്കിൽ തന്ത്രപ്രധാനമായ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇതെങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് @AxisBank ന് ഒരു സൂചനയും ഇല്ലായിരുന്നു. ഇടപാട് നടക്കുന്നതിന് എന്‍റെ നമ്പറിൽ നിന്ന് OTP ആവശ്യമില്ലാത്തത് എന്തുകൊണ്ടാണെന്ന് അവർക്ക് വ്യക്തമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ല. ദയാനിധി മാരന്‍ പറഞ്ഞു.
സാങ്കേതികവിദ്യയെക്കുറിച്ച് ബോധവാനും സ്വകാര്യ ഡാറ്റയിൽ ജാഗ്രത പുലർത്തുന്നവനുമായ ഒരാൾക്ക് ഇത് സംഭവിക്കുകയാണെങ്കിൽ, ഡിജിറ്റൽ ഉപയോക്താക്കളുടെയും മുതിർന്ന പൗരന്മാരുടെയും കാര്യം സുരക്ഷിതമാണോയെന്നും അദ്ദേഹം ചോദിച്ചു.
“