ചെന്നൈ: വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി.24 കാരനായ മാരിശെല്‍വവും 20 വയസുകാരി കാര്‍ത്തികയുമാണ് കൊല്ലപ്പെട്ടത്.തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം.
വ്യാഴാഴ്ച വൈകിട്ട് 6.45ഓടെ കാർത്തികയുടെ പിതാവിന്റെ നേതൃത്വത്തിൽ ആറംഗ സംഘം ബൈക്കുകളിലെത്തുകയും വീട്ടിലുണ്ടായിരുന്ന ഇരുവരെയും വാക്കത്തികൊണ്ട് തുരുതുരെ വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു ഷിപ്പിംഗ് കമ്പനിയിലെ ജോലിക്കാരനാണ് മാരിശെല്‍വം.ഇരുവരും ഒരേ സമുദായത്തില്‍പ്പെട്ടവരാണ്. ഇവരുടെ വിവാഹത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി പൊലീസ് പറഞ്ഞു.
ഒക്ടോബര്‍ 30ന് സ്ഥലത്തെ ഒരു ക്ഷേത്രത്തില്‍ വെച്ചാണ് മാരിശെല്‍വവും കാർത്തികയും വിവാഹിതരാകുന്നത്.ണ്ട് വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഇരുവരും തേവർ സമുദായക്കാരായിരുന്നിട്ടും കാർത്തികയുടെ പിതാവ് മുത്തുരാമലിംഗം ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. കാർത്തികയുടെ വീട്ടുകാരുടെ അസാന്നിധ്യത്തിലായിരുന്നു ക്ഷേത്രത്തിൽ വച്ച് വിവാഹം നടന്നത്.
വൈകിട്ട് 6.45 ഓടെ അറംഗ സംഘം ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെത്തി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും,ഒളിവിൽ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.