ബിജെപിയും മുസ്ലീം ലീഗും സഖ്യം ചേർന്ന് ഭരിച്ചിരുന്നു,പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മറുപടിയുമായി കോൺഗ്രസ്സ്

നാഗ്പുർ : നാഗ്പുരിൽ ബിജെപിയും മുസ്ലീം ലീഗും സഖ്യം ചേർന്ന് ഭരിച്ചിരുന്നു.ബംഗാളില്‍ മുസ്ലിം ലീഗിനൊപ്പം സഖ്യസര്‍ക്കാരിന്റെ ഭാഗമായി ഹിന്ദു മഹാസഭ ഉണ്ടായിരുന്നു.കോൺഗ്രസ്സിന്റെ പ്രകടനപത്രികയിൽ മുസ്ലീം ലീഗിന്റെയും ഇടതുപക്ഷത്തിന്റെയും സ്വാധീനമാണ് കാണാനാവുകയെന്നും ഇന്ത്യയെ വിഭജിക്കാൻ കാരണമായ പാർട്ടിയാണ് മുസ്ലീം ലീഗ് എന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനു മറുപടിയുമായി കോൺഗ്രസ്സ് .

യുപിയിലെ സഹാരൺപൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് ഈ ആരോപണം മോദി ഉന്നയിച്ചത്. മുസ്ലീം ലീഗുമായി പല സന്ദർഭങ്ങളിൽ സഖ്യം ചേർന്ന ചരിത്രം ബിജെപിക്കുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. സിന്ധിലും വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലും ഹിന്ദു മഹാസഭ മുസ്ലീം ലീഗുമായി സഖ്യത്തിലായിരുന്നു.

2012ലെ നാഗ്പുർ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ 62 അംഗങ്ങളുടെ പിന്തുണയോടെ ബിജെപിയാണ് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായത്. 145 അംഗങ്ങളുള്ളതാണ് നാഗ്പുർ കോർപ്പറേഷൻ.കേവലഭൂരിപക്ഷത്തിന് 73 അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു.ബഹുജൻ റിപ്പബ്ലിക്കൻ പാര്‍ട്ടിയും , ലോക് ഭാർതി പാർട്ടിയും, പത്ത് സ്വതന്ത്രരുമെല്ലാം പിന്തുണച്ചെങ്കിലും ഭൂരിപക്ഷമുറപ്പിക്കാൻ മുസ്ലീം ലീഗിന്റെ പിന്തുണ വാങ്ങാൻ ബിജെപി തയ്യാറാവുകയായിരുന്നു. മുസ്ലീം ലീഗിന്റെ പിന്തുണയോടെ 76 അംഗ ബലവുമായി ബിജെപി . ഭരണത്തിലേറി.