മുഖ്യമന്ത്രിയും മകളും അഴിമതിക്കാരാണ്,അഴിമതിക്കാരെ തുറങ്കലിൽ അടയ്ക്കും

തിരുവനന്തപുരം: ലോക് സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സിപിഎമ്മിന് നേരെ കടന്നാക്രമണം നടത്തി.മുഖ്യമന്ത്രിയും മകളും മാസപ്പടി കേസിൽ അന്വേഷണം നേരിടുകയാണ്, അഴിമതിക്കാരെ തുറങ്കലിൽ അടയ്ക്കുമെന്ന് നരേന്ദ്രമോദി. ശ്രീനാരായണഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.

കരുവന്നൂർ ബാങ്ക് അഴിമതിയും മാസപ്പടിയും കേന്ദ്രസർക്കാർ ഇടപെടലുകൊണ്ടാണ് മാസപ്പടി കേസ് പുറംലോകത്ത് എത്തിയത്.സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അഴിമതി നടത്തിയവരെ തുറങ്കിൽ അടയ്ക്കുമെന്നും. ഇടത് വലതു സർക്കാർ കേരളത്തെ കൊള്ളയടിക്കുകയാണെന്നും മോദി പറഞ്ഞു.കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നും മോദി വ്യക്തമാക്കി.

തിരുവനന്തപുരം കാട്ടാക്കടയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി