പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മാസ്റ്റർ ട്രെയിനർ ഭീമന്‍റവിടെ ജാഫറിനെ എൻഐഎ അറസ്റ്റ് ചെയ്തു.

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മാസ്റ്റർ ട്രെയിനർ ഭീമന്‍റവിടെ ജാഫറിനെ എൻഐഎ അറസ്റ്റ് ചെയ്തു. 2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത കേസിലെ 59-ാം പ്രതിയാണ് ജാഫർ. കേസിൽ ഇതുവരെ 60 പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

എൻഐഎ പ്രത്യേക സംഘവും കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ തിരച്ചലിലാണ് ഇയാളെ പിടികൂടിയത്.എൻഐഎ റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ നിരവധി ‘കൊലപാതക ശ്രമങ്ങളിലും’ ആക്രമണ കേസുകളിലും ഉൾപ്പെട്ടിട്ടുള്ളയാളാണ് ഭീമന്‍റവിട ജാഫർ.പിഎഫ്ഐ കേഡർമാർക്ക് ആയുധ പരിശീലനം നൽകുകയും അവരെ ഭീകരാക്രമണ സ്ക്വാഡിലേക്ക് റിക്രൂട്ട് ചെയ്ത് പ്രവർത്തിക്കാൻ സജ്ജമാക്കുകയും ചെയ്യുന്നതിന് ജാഫർ നേതൃത്വം നൽകിയിരുന്നതായി എൻഐഎ കണ്ടെത്തി.

കേസിൽ നേരത്തെ സമർപ്പിച്ച എൻഐഎ കുറ്റപത്രം അനുസരിച്ച്, ഇസ്‌ലാമിനെതിരെ പ്രവർത്തിക്കുന്നവരെയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവരെയും പുറത്താക്കിയും ഇല്ലാതാക്കിയും രാജ്യത്ത് ഇസ്‌ലാമിക ഭരണം സ്ഥാപിക്കുകയെന്ന പിഎഫ്ഐയുടെ ലക്ഷ്യം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഹിറ്റ് സ്ക്വാഡുകൾ രൂപീകരിച്ച് ആയുധപരിശീലനം നൽകിയിരുന്നതെന്നും വ്യക്തമാക്കുന്നു.