സ്വപ്ന സുരേഷല്ല സാബു,കയ്യിലുള്ളത് ആറ്റം ബോംബാണ്,എന്നെ അറസ്റ്റ് ചെയ്താൽ ഞാനതങ്ങ് പൊട്ടിക്കും.സാബു എം. ജേക്കബ്

കൊച്ചി: തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്ന ഭീഷണിയുമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ട്വന്‍റി 20 പാര്‍ട്ടി പ്രസിഡന്‍റും കിറ്റെകസ് എം.ഡിയുമായ സാബു എം. ജേക്കബ്. സ്വപ്ന സുരേഷിന്റെ കൈയ്യിലുള്ള ബോംബല്ലാ സാബുവിന്റേത് ഇത് ആറ്റം ബോംബാണ്.കിഴക്കമ്പലത്ത് നടന്ന ട്വന്‍റി 20 മഹാസംഗമത്തിൽ കിറ്റെക്സ് എംഡി മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചു.

മാധ്യമങ്ങൾ ഇതിനു മുൻപ് തന്നെ സി.പl.എമ്മാക്കി.കഴിഞ്ഞ ദിവസം സംഘിയാക്കി, നാളെ കൊങ്ങിയാക്കും. ബി.ജെ.പിക്കാരൻ വന്ന് പറഞ്ഞാൽ സീറ്റിനു വേണ്ടി ചാടുന്നവനല്ലാ താന്‍.അധികാരമോ പദവികളോ ആഗ്രഹിച്ചിട്ടില്ല.തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം വന്നിട്ടുണ്ട്. കെ.സുരേന്ദ്രനെ ഫോണിലൂടെ സംസാരിച്ചിട്ടില്ല,നേരിട്ട് ഇതുവരെ കണ്ടിട്ടു പോലുമില്ലെന്നും സാബു ജേക്കബ് പറഞ്ഞു.എറണാകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയായി സാബു ജേക്കബ് മത്സരിക്കുമെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു സാബു.

ട്വന്റി20 യുടെ പരിപാടി തടസ്സപ്പെടുത്താൻ എം.എൽ.എ യും കൂട്ടരും ഇന്റർനെറ്റ് കട്ട് ചെയ്തു. കഴിഞ്ഞ ഒരാഴ്ച്ചയായി പോലീസ് സ്റ്റേഷനിലാണ്. പി.വി.ശ്രീനിജൻ എം.എൽ.എ ദ്രോഹം ചെയ്യുന്നതു മൂലമാണിതെന്നും സാബു ജേക്കബ് ആരോപിച്ചു.ചാലക്കുടിയില്‍ അഡ്വ. ചാര്‍ളി പോളിനെയും എറണാകുളത്ത് അഡ്വ. ആന്‍റണി ജൂഡിയെയും ട്വന്‍റി 20 സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു.